പാറ്റ്ന: ബിഹാറിൽ 2014ൽ മത്സരിച്ച എണ്ണം സീറ്റുകൾ ഇത്തവണയും വേണമെന്ന് എൻഡിഎ ഘടകകക്ഷികളായ ലോക് ജനശക്തി പാർട്ടി(എൽജെപി)യും രാഷ്ട്രീയ ലോക് സമത പാർട്ടി(ആർഎൽഎസ്പി)യും ആവശ്യപ്പെട്ടു.
ബിജെപിയും ജെഡി-യുവും 34 സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കിയുള്ള സീറ്റുകൾ എൽജെപിക്കും ആർഎൽഎസ്പിക്കും നല്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ നേതൃത്വം നല്കുന്ന എൽജെപി കഴിഞ്ഞ തവണ ബിഹാറിൽ ഏഴു സീറ്റുകളിൽ മത്സരിച്ച് ആറിടത്തു വിജയിച്ചു. ഒരു മണ്ഡലത്തിൽ പരാജയപ്പെട്ടത് കേവലം 7000 വോട്ടിനായിരുന്നു. മൂന്നു സീറ്റുകളിൽ മത്സരിച്ച ആർഎൽഎസ്പി മൂന്നിടത്തും വിജയിച്ചു. ജെഡി-യു ബിജെപിയുമായി വീണ്ടും സഖ്യത്തിലായതാണ് എൻഡിഎയിൽ സീറ്റ് വിഭജനം സങ്കീർണമാക്കുന്നത്.
ബിജെപിയും ജെഡി-യുവും 34 സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കിയുള്ള സീറ്റുകൾ എൽജെപിക്കും ആർഎൽഎസ്പിക്കും നല്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ നേതൃത്വം നല്കുന്ന എൽജെപി കഴിഞ്ഞ തവണ ബിഹാറിൽ ഏഴു സീറ്റുകളിൽ മത്സരിച്ച് ആറിടത്തു വിജയിച്ചു. ഒരു മണ്ഡലത്തിൽ പരാജയപ്പെട്ടത് കേവലം 7000 വോട്ടിനായിരുന്നു. മൂന്നു സീറ്റുകളിൽ മത്സരിച്ച ആർഎൽഎസ്പി മൂന്നിടത്തും വിജയിച്ചു. ജെഡി-യു ബിജെപിയുമായി വീണ്ടും സഖ്യത്തിലായതാണ് എൻഡിഎയിൽ സീറ്റ് വിഭജനം സങ്കീർണമാക്കുന്നത്.