ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ വെടിക്കെട്ട് കഴിഞ്ഞതോടെ പുകമഞ്ഞ് നിറഞ്ഞ് ഡൽഹി. പരസ്പരം കാണാനാവാത്ത അവസ്ഥയിലാണ് ഡൽഹിയിലെ മിക്കയിടവും. പടക്കം പൊട്ടിക്കുന്നതിനു സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയും കടന്ന് വെടിക്കെട്ട് നടന്നതോടെയാണ് സ്ഥിതി അതീവ ഗുരുതരമായ സ്ഥിതിയിലെത്തിയത്. അന്തരീക്ഷ വായുവിന്റെ ഏറ്റവും മോശമെന്നു കണക്കാക്കുന്ന എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യുഐ) 500ഉം പിന്നിട്ട് 574 വരെ ഇന്നലെ രേഖപ്പെടുത്തി.
അതേസമയം, ആനന്ദ് വിഹാർ മേഖലയിൽ ഇന്നലെ മലിനീകരണ തോത് എക്യുഐ 999 എന്നാണ് രേഖപ്പെടുത്തിയത്. എയർ ക്വാളിറ്റി ഇൻഡക്സ് കണക്കാക്കുന്ന മീറ്ററിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിലും ഇതായിരുന്നു കണ്ടെത്തിയത്. എന്നാൽ, എംബസികൾ സ്ഥിതിചെയ്യുന്ന ചാണക്യപുരി മേഖലയിൽ 459 ആണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി എട്ടോടെയാണ് അന്തരീക്ഷ മലിനീകരണ തോത് ഉയരാൻ തുടങ്ങിയത്. ദീപാവലി ദിവസം രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാവൂയെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതു തള്ളിക്കളഞ്ഞ് ആളുകൾ വൈകുന്നേരത്തോടെ പടക്കം പൊട്ടിക്കാൻ തുടങ്ങി. പഞ്ചാബ്, ഹരിയാന അതിർത്തികളിൽ വയലുകളിൽ വൈക്കോൽ കത്തിക്കുന്നതു തുടരുന്നതും മലിനീകരണത്തിന്റെ തോത് കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്.
അതേസമയം, ആനന്ദ് വിഹാർ മേഖലയിൽ ഇന്നലെ മലിനീകരണ തോത് എക്യുഐ 999 എന്നാണ് രേഖപ്പെടുത്തിയത്. എയർ ക്വാളിറ്റി ഇൻഡക്സ് കണക്കാക്കുന്ന മീറ്ററിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിലും ഇതായിരുന്നു കണ്ടെത്തിയത്. എന്നാൽ, എംബസികൾ സ്ഥിതിചെയ്യുന്ന ചാണക്യപുരി മേഖലയിൽ 459 ആണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി എട്ടോടെയാണ് അന്തരീക്ഷ മലിനീകരണ തോത് ഉയരാൻ തുടങ്ങിയത്. ദീപാവലി ദിവസം രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാവൂയെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതു തള്ളിക്കളഞ്ഞ് ആളുകൾ വൈകുന്നേരത്തോടെ പടക്കം പൊട്ടിക്കാൻ തുടങ്ങി. പഞ്ചാബ്, ഹരിയാന അതിർത്തികളിൽ വയലുകളിൽ വൈക്കോൽ കത്തിക്കുന്നതു തുടരുന്നതും മലിനീകരണത്തിന്റെ തോത് കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്.