ന്യൂഡൽഹി: പി.കെ. ശശി എംഎൽഎയ്ക്കെതിരേയുള്ള ലൈംഗിക പീഡന പരാതിയിൽ ഡിവൈഎഫ്ഐ വനിതാ നേതാവ് വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. താൻ നൽകിയ പരാതിയിലുള്ള നടപടികൾ സംസ്ഥാന നേതൃത്വം അട്ടിമറിച്ചെന്നും സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾ സംശയാസ്പദമാണെന്നും പിൻതിരിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും വനിതാ നേതാവ് നൽകിയ പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശശിയുടെ ചില ശബ്ദരേഖകളും കേന്ദ്ര നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്.
പരാതിയിൽ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ആദ്യം കമ്മീഷന്റെ അന്വേഷണം വൈകിപ്പിക്കാനായിരുന്നു ശ്രമം. പിന്നീട്, പരാതി പിൻവലിപ്പിക്കാനാണ് ഇപ്പോൾ ഗൂഢാലോചനകൾ നടക്കുന്നത്. ഇതിനായി പല നേതാക്കളും തന്നെ സമീപിക്കുന്നുണ്ട്. പട്ടികവർഗ കോർപ്പറേഷൻ എംഡിയും കെജിഒഎ നേതാവുമായ ഡോ. നാസർ അടക്കമുള്ള നേതാക്കൾ പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തി.
പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട പാലക്കാട് ജില്ലാ കമ്മിറ്റി യോഗം നടന്നത് ശശിയുടെ അധ്യക്ഷതയിലായിരുന്നു. അതിനുശേഷം സെപ്റ്റംബർ ഏഴിനു ചെർപ്പളശേരിയിൽ നടന്ന പൊതുപരിപാടിയിലും ശശി പങ്കെടുത്തിരുന്നു. ഇതു കൂടാതെ അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ.കെ. ബാലനുമായി അദ്ദേഹത്തിന്റെ വസതിയിൽ പി.കെ. ശശി രണ്ടര മണിക്കൂർ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന പത്രവാർത്ത തന്റെ സംശയം ബലപ്പെടുത്തുന്നു. ഇതിനു പിന്നാലെ പി.കെ. ശശിയും എ.കെ. ബാലനും ഒന്നിച്ചു വേദി പങ്കിടുകയും ഇരുവരുടെയും ചിത്രങ്ങൾ ഉള്ള ഫ്ളക്സുകൾ സ്ഥാപിക്കുകയും ചെയ്തത് ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്.
ഈ സാഹചര്യത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ ശക്തമായ നടപടിയെടുക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെടുന്നു. വിഷയം അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്തേക്കുമെന്നാണു സൂചന.
പരാതിയിൽ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ആദ്യം കമ്മീഷന്റെ അന്വേഷണം വൈകിപ്പിക്കാനായിരുന്നു ശ്രമം. പിന്നീട്, പരാതി പിൻവലിപ്പിക്കാനാണ് ഇപ്പോൾ ഗൂഢാലോചനകൾ നടക്കുന്നത്. ഇതിനായി പല നേതാക്കളും തന്നെ സമീപിക്കുന്നുണ്ട്. പട്ടികവർഗ കോർപ്പറേഷൻ എംഡിയും കെജിഒഎ നേതാവുമായ ഡോ. നാസർ അടക്കമുള്ള നേതാക്കൾ പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തി.
പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട പാലക്കാട് ജില്ലാ കമ്മിറ്റി യോഗം നടന്നത് ശശിയുടെ അധ്യക്ഷതയിലായിരുന്നു. അതിനുശേഷം സെപ്റ്റംബർ ഏഴിനു ചെർപ്പളശേരിയിൽ നടന്ന പൊതുപരിപാടിയിലും ശശി പങ്കെടുത്തിരുന്നു. ഇതു കൂടാതെ അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ.കെ. ബാലനുമായി അദ്ദേഹത്തിന്റെ വസതിയിൽ പി.കെ. ശശി രണ്ടര മണിക്കൂർ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന പത്രവാർത്ത തന്റെ സംശയം ബലപ്പെടുത്തുന്നു. ഇതിനു പിന്നാലെ പി.കെ. ശശിയും എ.കെ. ബാലനും ഒന്നിച്ചു വേദി പങ്കിടുകയും ഇരുവരുടെയും ചിത്രങ്ങൾ ഉള്ള ഫ്ളക്സുകൾ സ്ഥാപിക്കുകയും ചെയ്തത് ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്.
ഈ സാഹചര്യത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ ശക്തമായ നടപടിയെടുക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെടുന്നു. വിഷയം അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്തേക്കുമെന്നാണു സൂചന.