കോൽക്കത്ത: സാന്പത്തിക ബാധ്യത പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി റിസർവ് ബാങ്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. ഈ നീക്കം സർവനാശത്തിനു വഴിവയ്ക്കുമെന്നും ചിദംബരം പറഞ്ഞു. കമ്മി കുറയ്ക്കാൻ റിസർവ് ബാങ്കിന്റെ മിച്ചധനത്തിൽനിന്ന് ഒരു ലക്ഷം കോടി രൂപ സർക്കാർ ആവശ്യപ്പെട്ടതു പ്രശ്നങ്ങൾ രൂക്ഷമാക്കി. 19നു ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനമെടുപ്പിക്കാനുള്ള ഊർജിത ശ്രമങ്ങളാണു നടക്കുന്നതെന്നും മുൻ ധനമന്ത്രികൂടിയായ ചിദംബരം കൂട്ടിച്ചേർത്തു.