വാഷിംഗ്ടൺ: പ്രസിഡന്റായശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനു തിരിച്ചടി. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം വീണ്ടെടുത്ത് ഡെമോക്രാറ്റുകൾ കരുത്തു തെളിയിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിൽ ഭൂരിപക്ഷം നിലനിർത്തി. 435 അംഗ ജനപ്രതിനിധി സഭയുടെ സ്പീക്കറായി നാൻസി പെലോസി(78) തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.
നിലവിൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 235 സീറ്റുകളും ഡെമോക്രാറ്റുകൾക്ക് 193 സീറ്റുകളുമാണുണ്ടായിരുന്നത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 51-49 എന്ന നിലയിലായിരുന്നു ഭൂരിപക്ഷം. സെനറ്റിൽ ഡെമോക്രാറ്റുകളുടെ മൂന്നു സീറ്റുകൾ പിടിച്ചടക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്കു കഴിഞ്ഞു. നൂറ് അംഗങ്ങളുള്ള സെനറ്റിലെ 35 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്.
കൻസാസ്, ഇല്ലിനോയി, മിഷിഗൺ, മിനസോട്ട തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണർസ്ഥാനം ഡെമോക്രാറ്റുകൾ നേടി. ഫ്ളോറിഡ ഗവർണർപദവി റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തി.
2020ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പോരാട്ടം കടുക്കുമെന്നാണ് ഇടക്കാല തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. എട്ടു വർഷത്തിനുശേഷം ആദ്യമായാണു ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുന്നത്. കുടിയേറ്റം, നികുതി, ഹെൽത്ത്കെയർ എന്നിവയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുന്ന ട്രംപിനു കാര്യങ്ങൾ എളുപ്പമാകില്ലെന്നാണു ഡെമോക്രാറ്റുകളുടെ ആദ്യ പ്രതികരണങ്ങളിൽനിന്നു മനസിലാകുന്നത്. പുതിയ സഭ ജനുവരിയിൽ രൂപവത്കരിക്കും. 90 സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരിലേറെയും ഡെമോക്രാറ്റുകളാണ്. 28 സ്ത്രീകൾ പുതുമുഖങ്ങളാണ്. റഷീദ ത്ലയ്ബ് ജനപ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയെന്ന റിക്കാർഡ് സ്വന്തമാക്കി. സൊമാലി-അമേരിക്കൻ ആയ ഇൽഹാൻ ഒമറും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വൻ വിജയമെന്നാണു തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. തന്റെ രണ്ടു വർഷത്തെ ഭരണത്തിനുള്ള വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നു നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. 50 റാലികളെയാണ് ട്രംപ് അഭിസംബോധന ചെയ്തത്. ഇതിൽ മുപ്പതെണ്ണം കഴിഞ്ഞ രണ്ടു മാസത്തിനിടെയായിരുന്നു.
നിലവിൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 235 സീറ്റുകളും ഡെമോക്രാറ്റുകൾക്ക് 193 സീറ്റുകളുമാണുണ്ടായിരുന്നത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 51-49 എന്ന നിലയിലായിരുന്നു ഭൂരിപക്ഷം. സെനറ്റിൽ ഡെമോക്രാറ്റുകളുടെ മൂന്നു സീറ്റുകൾ പിടിച്ചടക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്കു കഴിഞ്ഞു. നൂറ് അംഗങ്ങളുള്ള സെനറ്റിലെ 35 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്.
കൻസാസ്, ഇല്ലിനോയി, മിഷിഗൺ, മിനസോട്ട തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണർസ്ഥാനം ഡെമോക്രാറ്റുകൾ നേടി. ഫ്ളോറിഡ ഗവർണർപദവി റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തി.
2020ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പോരാട്ടം കടുക്കുമെന്നാണ് ഇടക്കാല തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. എട്ടു വർഷത്തിനുശേഷം ആദ്യമായാണു ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുന്നത്. കുടിയേറ്റം, നികുതി, ഹെൽത്ത്കെയർ എന്നിവയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുന്ന ട്രംപിനു കാര്യങ്ങൾ എളുപ്പമാകില്ലെന്നാണു ഡെമോക്രാറ്റുകളുടെ ആദ്യ പ്രതികരണങ്ങളിൽനിന്നു മനസിലാകുന്നത്. പുതിയ സഭ ജനുവരിയിൽ രൂപവത്കരിക്കും. 90 സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരിലേറെയും ഡെമോക്രാറ്റുകളാണ്. 28 സ്ത്രീകൾ പുതുമുഖങ്ങളാണ്. റഷീദ ത്ലയ്ബ് ജനപ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയെന്ന റിക്കാർഡ് സ്വന്തമാക്കി. സൊമാലി-അമേരിക്കൻ ആയ ഇൽഹാൻ ഒമറും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വൻ വിജയമെന്നാണു തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. തന്റെ രണ്ടു വർഷത്തെ ഭരണത്തിനുള്ള വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നു നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. 50 റാലികളെയാണ് ട്രംപ് അഭിസംബോധന ചെയ്തത്. ഇതിൽ മുപ്പതെണ്ണം കഴിഞ്ഞ രണ്ടു മാസത്തിനിടെയായിരുന്നു.