വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വനിതാസ്ഥാനാർഥികളുടെ ആധിപത്യം. ജനപ്രതിനിധി സഭയിലേക്ക് 98ഉം സെനറ്റിലേക്ക് 12ഉം വനിതകൾ തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രാഥമിക സൂചനകൾ. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പല വനിതാ സ്ഥാനാർഥികളെയും വോട്ടർമാർ രണ്ടു കൈയും നീട്ടി സ്വീകരിച്ചുവെന്നാണ് വ്യക്തമാകുന്നത്.
ജനപ്രതിനിധിസഭയിൽ ലീഡ് ചെയ്യുന്ന വനിതകളിൽ 84 പേർ പ്രതിപക്ഷ ഡെമോക്രാറ്റുകളാണ്. ഭരണം നടത്തുന്ന റിപ്പബ്ലിക്കൻമാരുടെ 14 വനിതകളും ലീഡ് ചെയ്യുന്നു.സെനറ്റിലേക്ക് 10 ഡെമോക്രാറ്റ് വനിതകളും രണ്ടു റിപ്പബ്ലിക്കൻ വനിതകളും ലീഡ് ചെയ്യുന്നു.
ചരിത്രം കുറിച്ച ജയം
കാൻസസ് സംസ്ഥാനത്തു വിജയം ഉറപ്പിച്ച ഷാരിസ് ഡേവിസ്, ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ റെഡ്ഇന്ത്യൻ വനിതയായി.
ആദ്യമായി മുസ്ലിം പ്രാതിനിത്യം
മിനസോട്ടയിൽനിന്നു ജയിച്ച സൊമാലിയൻ വംശജ ഇൽഹാൻ ഒമർ, മിഷിഗണിൽനിന്നു ജയിച്ച പലസ്തീൻ വംശജ റാഷിദ തലെയ്ബ് എന്നിവർ യുഎസ് കോൺഗ്രസിലെത്തുന്ന ആദ്യ മുസ്ലിം വനിതകളായി. മുപ്പത്താറുകാരിയായ ഇൽഹാൻ ഒമർ അഭയാർഥിയായാണു യുഎസിലെത്തിയത് മറ്റൊരു തിളക്കമാർന്ന വിജയം ഇരുപത്തൊന്‍പതുകാരിയായ അലക്സാണ്ട്രിയ ഒക്കാസിയോ കോർട്ടെസിന്റേതാണ്.
ന്യൂയോർക്ക് സംസ്ഥാനത്തെ ബ്രോൺക്സിനെയാണ് ഈ ഡെമോക്രാറ്റ് നേതാവ് പ്രതിനിധീകരിക്കുന്നത്. മുന്‍പ് ഹോട്ടൽപരിചാരികയായിരുന്നു. ബ്രോൺക്സിലെ ഡെമോക്രാറ്റ് സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ഉൾപാർട്ടി തെരഞ്ഞെടുപ്പി(പ്രൈമറി)ൽ പ്രമുഖ നേതാവ് ജോ ക്രൗളിയെ, പുതുമുഖമായ അലക്സാണ്ട്രിയ അട്ടിമറിച്ചു. 14 വർഷത്തിനു ശേഷമായിരുന്നു പ്രൈമറി നടന്നതെന്നും ശ്രദ്ധേയമാണ്.
ജനപ്രതിനിധിസഭയിൽ ലീഡ് ചെയ്യുന്ന വനിതകളിൽ 84 പേർ പ്രതിപക്ഷ ഡെമോക്രാറ്റുകളാണ്. ഭരണം നടത്തുന്ന റിപ്പബ്ലിക്കൻമാരുടെ 14 വനിതകളും ലീഡ് ചെയ്യുന്നു.സെനറ്റിലേക്ക് 10 ഡെമോക്രാറ്റ് വനിതകളും രണ്ടു റിപ്പബ്ലിക്കൻ വനിതകളും ലീഡ് ചെയ്യുന്നു.
ചരിത്രം കുറിച്ച ജയം
കാൻസസ് സംസ്ഥാനത്തു വിജയം ഉറപ്പിച്ച ഷാരിസ് ഡേവിസ്, ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ റെഡ്ഇന്ത്യൻ വനിതയായി.
ആദ്യമായി മുസ്ലിം പ്രാതിനിത്യം
മിനസോട്ടയിൽനിന്നു ജയിച്ച സൊമാലിയൻ വംശജ ഇൽഹാൻ ഒമർ, മിഷിഗണിൽനിന്നു ജയിച്ച പലസ്തീൻ വംശജ റാഷിദ തലെയ്ബ് എന്നിവർ യുഎസ് കോൺഗ്രസിലെത്തുന്ന ആദ്യ മുസ്ലിം വനിതകളായി. മുപ്പത്താറുകാരിയായ ഇൽഹാൻ ഒമർ അഭയാർഥിയായാണു യുഎസിലെത്തിയത് മറ്റൊരു തിളക്കമാർന്ന വിജയം ഇരുപത്തൊന്‍പതുകാരിയായ അലക്സാണ്ട്രിയ ഒക്കാസിയോ കോർട്ടെസിന്റേതാണ്.
ന്യൂയോർക്ക് സംസ്ഥാനത്തെ ബ്രോൺക്സിനെയാണ് ഈ ഡെമോക്രാറ്റ് നേതാവ് പ്രതിനിധീകരിക്കുന്നത്. മുന്‍പ് ഹോട്ടൽപരിചാരികയായിരുന്നു. ബ്രോൺക്സിലെ ഡെമോക്രാറ്റ് സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ഉൾപാർട്ടി തെരഞ്ഞെടുപ്പി(പ്രൈമറി)ൽ പ്രമുഖ നേതാവ് ജോ ക്രൗളിയെ, പുതുമുഖമായ അലക്സാണ്ട്രിയ അട്ടിമറിച്ചു. 14 വർഷത്തിനു ശേഷമായിരുന്നു പ്രൈമറി നടന്നതെന്നും ശ്രദ്ധേയമാണ്.