ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിള ഇൻഷ്വറൻസ് പദ്ധതി കർഷകരെ കൊള്ളയടിക്കാനുള്ള തട്ടിപ്പാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാലിനു ശേഷമുള്ള മറ്റൊരു അഴിമതിയാണിത്. വിള ഇൻഷ്വറൻസിലൂടെ തന്റെ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കൾക്ക് ആയിരക്കണക്കിനു കോടികൾ എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
ഹിന്ദിയിലിട്ട കുറിപ്പിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരേ പുതിയ ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി ബീമ ഫസൽ യോജന എന്ന പേരിലുള്ള വിള ഇൻഷ്വറൻസ് പദ്ധതിയിലൂടെ കോടികളുടെ തട്ടിപ്പ് നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി കാർഷിക രംഗത്തെ സാമൂഹ്യ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ പി. സായിനാഥിന്റെ ലേഖനം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ കടന്നാക്രമണം.
വിള ഇൻഷ്വറൻസിൽ കർഷകർ ഒടുക്കേണ്ട പ്രീമിയം തുക വളരെ കൂടുതലാണെന്നും കിട്ടുന്ന നഷ്ടപരിഹാരം അടയ്ക്കുന്ന തുകയേക്കാൾ കുറവാണെന്നും ചൂണ്ടിക്കാട്ടുന്ന ലേഖനത്തിൽ, റിലയൻസാണ് പദ്ധതിയുടെ ഗുണം അനുഭവിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
“വായുസേനയുടെ റഫാലിൽ നിന്നു കൊള്ളയടിച്ചതിനു പിന്നാലെ, ഇപ്പോൾ ഫസൽ ബീമയുടെ പേരിൽ കർഷകരെ കൊള്ളയടിക്കാൻ തുടങ്ങിയിരിക്കുന്നു. രണ്ടിന്റെയും ഉദ്ദേശ്യം ഒന്നു തന്നെയാണ്, സ്യൂട്ട് ബൂട്ട് സുഹൃത്തുക്കളുടെ അക്കൗണ്ടുകളിൽ ആയിരക്കണക്കിനു കോടികൾ നിറച്ചു കൊടുക്കൽ. കാവൽക്കാരൻ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി കഴിഞ്ഞതാണ്, ഞാൻ മറ്റുള്ളവരിൽനിന്നു മോഷ്ടിച്ച് സുഹൃത്തുക്കളുടെ ഖജനാവ് നിറയ്ക്കാനുണ്ട്’’- രാഹുൽ വിശദമാക്കുന്നു.
ഹിന്ദിയിലിട്ട കുറിപ്പിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരേ പുതിയ ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി ബീമ ഫസൽ യോജന എന്ന പേരിലുള്ള വിള ഇൻഷ്വറൻസ് പദ്ധതിയിലൂടെ കോടികളുടെ തട്ടിപ്പ് നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി കാർഷിക രംഗത്തെ സാമൂഹ്യ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ പി. സായിനാഥിന്റെ ലേഖനം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ കടന്നാക്രമണം.
വിള ഇൻഷ്വറൻസിൽ കർഷകർ ഒടുക്കേണ്ട പ്രീമിയം തുക വളരെ കൂടുതലാണെന്നും കിട്ടുന്ന നഷ്ടപരിഹാരം അടയ്ക്കുന്ന തുകയേക്കാൾ കുറവാണെന്നും ചൂണ്ടിക്കാട്ടുന്ന ലേഖനത്തിൽ, റിലയൻസാണ് പദ്ധതിയുടെ ഗുണം അനുഭവിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
“വായുസേനയുടെ റഫാലിൽ നിന്നു കൊള്ളയടിച്ചതിനു പിന്നാലെ, ഇപ്പോൾ ഫസൽ ബീമയുടെ പേരിൽ കർഷകരെ കൊള്ളയടിക്കാൻ തുടങ്ങിയിരിക്കുന്നു. രണ്ടിന്റെയും ഉദ്ദേശ്യം ഒന്നു തന്നെയാണ്, സ്യൂട്ട് ബൂട്ട് സുഹൃത്തുക്കളുടെ അക്കൗണ്ടുകളിൽ ആയിരക്കണക്കിനു കോടികൾ നിറച്ചു കൊടുക്കൽ. കാവൽക്കാരൻ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി കഴിഞ്ഞതാണ്, ഞാൻ മറ്റുള്ളവരിൽനിന്നു മോഷ്ടിച്ച് സുഹൃത്തുക്കളുടെ ഖജനാവ് നിറയ്ക്കാനുണ്ട്’’- രാഹുൽ വിശദമാക്കുന്നു.