ശ്രീനഗർ: കാഷ്മീർ തലസ്ഥാനമായ ശ്രീനഗറിന്റെ മേയറായി മുൻ നാഷണൽ കോൺഫറൻസ് നേതാവ് ജുനൈദ് അസിം മട്ടു തെരഞ്ഞെടുക്കപ്പെട്ടു.
ബിജെപിയുടെയും പീപ്പിൾസ് കോൺഫറൻസിന്റെയും പിന്തുണയോടെയാണു മട്ടു മേയറായത്. മട്ടുവിന് 40 വോട്ടും കോൺഗ്രസിലെ ഗുലാം റസൂൽ ഹജാമിന് 26 വോട്ടും ലഭിച്ചു. കോൺഗ്രസ് പിന്തുണച്ച സ്വതന്ത്രൻ ഷേക്ക് ഇമ്രാൻ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 74 അംഗ കൗൺസിലിൽ 16 അംഗങ്ങളുള്ള കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് അഞ്ചും പീപ്പിൾസ് കോൺഫറൻസിന് നാലും കൗൺസിലർമാരാണുള്ളത്. 53 കൗൺസിലർമാർ സ്വതന്ത്രരായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബറിലാണു ജുനൈദ് മട്ടു നാഷണൽ കോൺഫറൻസ് വിട്ടത്.
ബിജെപിയുടെയും പീപ്പിൾസ് കോൺഫറൻസിന്റെയും പിന്തുണയോടെയാണു മട്ടു മേയറായത്. മട്ടുവിന് 40 വോട്ടും കോൺഗ്രസിലെ ഗുലാം റസൂൽ ഹജാമിന് 26 വോട്ടും ലഭിച്ചു. കോൺഗ്രസ് പിന്തുണച്ച സ്വതന്ത്രൻ ഷേക്ക് ഇമ്രാൻ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 74 അംഗ കൗൺസിലിൽ 16 അംഗങ്ങളുള്ള കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് അഞ്ചും പീപ്പിൾസ് കോൺഫറൻസിന് നാലും കൗൺസിലർമാരാണുള്ളത്. 53 കൗൺസിലർമാർ സ്വതന്ത്രരായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബറിലാണു ജുനൈദ് മട്ടു നാഷണൽ കോൺഫറൻസ് വിട്ടത്.