അഹമ്മദാബാദ്: നിയമതടസങ്ങളില്ലെങ്കിൽ അഹമ്മദാബാദ് നഗരത്തിന്റെ പേര് കർണാവതി എന്നാക്കാൻ തയാറാണെന്നു ഗുജറാത്ത് സർക്കാർ. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. ഫൈസാബാദിന്റെ പേര് അയോധ്യയെന്നാക്കി മണിക്കൂറുകൾക്കകമായിരുന്നു പട്ടേലിന്റെ പ്രസ്താവന. അഹമ്മദാബാദിന്റെ പേര് മാറ്റാനുള്ള നീക്കം തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നു കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. 11-ാം നൂറ്റാണ്ടിൽ ചാലൂക്യ ഭരണാധികാരി കർണൻ ആണ് സബർമതി തീരത്ത് കർണാവതി എന്ന പേരിൽ നഗരം സ്ഥാപിച്ചത്.