വാഷിംഗ്ടൺഡിസി: ഇന്നലെ നടന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ടു വർഷത്തെ ട്രംപ് ഭരണത്തിന്റെ വിധിയെഴുത്താവുമെന്നു വിശകലന വിദഗ്ധർ. ശേഷിക്കുന്ന രണ്ടു വർഷത്തെ നയങ്ങൾ നിശ്ചയിക്കുന്നതിലും തെരഞ്ഞെടുപ്പു ഫലം നിർണായക പങ്കു വഹിക്കും. ഇന്ന് പുലർച്ചയോടെ ഫലം അറിയാം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കും36 ഗവർണർ പദവികളിലേക്കും വോട്ടെടുപ്പു നടന്നു. ഇതിനു പുറമേ സംസ്ഥാന നിയമസഭകളിലെ സാമാജികരെയും തെരഞ്ഞെടുക്കുന്നുണ്ട്.
സെനറ്റിലും ജനപ്രതിനിധി സഭയിലുമുള്ള ഭൂരിപക്ഷം നിലനിർത്താമെന്നാണു റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷ. സെനറ്റിൽ ഭൂരിപക്ഷത്തിനു സാധ്യതയില്ലെങ്കിലും ജനപ്രതിനിധി സഭ പിടിക്കാമെന്നാണു ഡെമോക്രാറ്റുകളുടെ കണക്കുകൂട്ടൽ. ആരോഗ്യരക്ഷാ പദ്ധതിക്കും സാന്പത്തിക പ്രശ്നത്തിനും ഊന്നൽ നൽകി ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ റിപ്പബ്ളിക്കന്മാർ കുടിയേറ്റ നയത്തിനാണു പ്രാധാന്യം നൽകിയത്.
സെനറ്റിലും ജനപ്രതിനിധി സഭയിലുമുള്ള ഭൂരിപക്ഷം നിലനിർത്താമെന്നാണു റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷ. സെനറ്റിൽ ഭൂരിപക്ഷത്തിനു സാധ്യതയില്ലെങ്കിലും ജനപ്രതിനിധി സഭ പിടിക്കാമെന്നാണു ഡെമോക്രാറ്റുകളുടെ കണക്കുകൂട്ടൽ. ആരോഗ്യരക്ഷാ പദ്ധതിക്കും സാന്പത്തിക പ്രശ്നത്തിനും ഊന്നൽ നൽകി ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ റിപ്പബ്ളിക്കന്മാർ കുടിയേറ്റ നയത്തിനാണു പ്രാധാന്യം നൽകിയത്.