ബാഗ്ദാദ്: “ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല, ഇനി അതിനു സാധിക്കുമെന്നും തോന്നുന്നില്ല, ഒന്നുമാത്രം പറയാം അവയെല്ലാം മനുഷ്യരുടെ മൃതശരീരങ്ങളാണ്.’’ ഇറാക്കിൽ ഐ എസ് നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളിൽ ആയിരക്കണക്കിനു ആളുകളെ മറവു ചെയ്തിരിക്കുന്ന 202 കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതിനേക്കുറിച്ച് യുഎൻ പ്രതിനിധി ജാൻ കുബിസിന്റെ വാക്കുകളാണിത്. നിനവേ, കിർകുക്ക്, സലാ അൽദിൻ, അൻബർ തുടങ്ങിയ സ്ഥലങ്ങളിലാണ് മൃതദേഹങ്ങൾ കൂട്ടമായി അടക്കം ചെയ്തിരിക്കുന്ന കുഴിമാടങ്ങൾ യുഎൻ സംഘം കണ്ടെത്തിയത്.
2014 മുതൽ 2017 വരെയുളള കാലഘട്ടത്തിനിടെ ഐഎസ് ഭീകരർ കൊന്നുതള്ളിയതാണിവരെ.
ആയിരത്തിലധികം മൃതദേഹങ്ങൾ അടക്കം ചെയ്ത വലിയ കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 12000 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വരും മാസങ്ങളിൽ കൂടുതൽ കുഴിമാടങ്ങൾ കണ്ടെത്താനാവുമെന്നാണു കരുതുന്നത്. ഐഎസിന്റെ യുദ്ധക്കുറ്റത്തിലേക്കാണിതു വിരൽ ചൂണ്ടുന്നത്.
2014 മുതൽ ഇറാക്കിൽ 30000 പേർ ഐഎസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യാനികൾ, യസീദികൾ എന്നിവരും ഐഎസ് വിരുദ്ധ ചേരിയിൽപ്പെട്ടവരുമാണു കൊല്ലപ്പെട്ടത്. ജീവനോടെ കത്തിച്ചും കെട്ടിടങ്ങളിൽനിന്നു താഴേക്കിട്ടും തലയറുത്തുമാണ് ഇക്കൂട്ടരെ ഭീകരർ കശാപ്പ് ചെയ്തത്.
2014 മുതൽ 2017 വരെയുളള കാലഘട്ടത്തിനിടെ ഐഎസ് ഭീകരർ കൊന്നുതള്ളിയതാണിവരെ.
ആയിരത്തിലധികം മൃതദേഹങ്ങൾ അടക്കം ചെയ്ത വലിയ കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 12000 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വരും മാസങ്ങളിൽ കൂടുതൽ കുഴിമാടങ്ങൾ കണ്ടെത്താനാവുമെന്നാണു കരുതുന്നത്. ഐഎസിന്റെ യുദ്ധക്കുറ്റത്തിലേക്കാണിതു വിരൽ ചൂണ്ടുന്നത്.
2014 മുതൽ ഇറാക്കിൽ 30000 പേർ ഐഎസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യാനികൾ, യസീദികൾ എന്നിവരും ഐഎസ് വിരുദ്ധ ചേരിയിൽപ്പെട്ടവരുമാണു കൊല്ലപ്പെട്ടത്. ജീവനോടെ കത്തിച്ചും കെട്ടിടങ്ങളിൽനിന്നു താഴേക്കിട്ടും തലയറുത്തുമാണ് ഇക്കൂട്ടരെ ഭീകരർ കശാപ്പ് ചെയ്തത്.