ബെയ്ജിംഗ്:അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെയും മകൾ ഇവാങ്കയുടെയും ഉടമസ്ഥതയിലുള്ള വിവിധ കന്പനികൾക്ക് ചൈന 18 പുതിയ ട്രേഡ് മാർക്കുകൾ അനുവദിച്ചു. പെർഫ്യും, വോട്ടിംഗ് മെഷീൻ എന്നിവയുടെ നിർമാണക്കന്പനികൾ അടക്കമുള്ളവയ്ക്കാണ് ചൈന രണ്ടു മാസത്തിനിടെ ട്രേഡ്മാർക്ക് അനുവദിച്ചിരിക്കുന്നത്. 90 ദിവസത്തിനുള്ളിൽ ആരും എതിർപ്പ് പ്രകടിപ്പിക്കാത്ത പക്ഷം ട്രേഡ്മാർക്കുകൾ ട്രംപിന്റെ കന്പനികൾക്ക് സ്വന്തമാകും.
അതേസമയം, ട്രംപിന്റെ കന്പനികൾക്ക് ട്രേഡ്മാർക്കുകൾ അനുവദിച്ചതിനു പിന്നിൽ ചൈനയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപണങ്ങളുയർന്നു. നിയമംവിട്ടൊരു നടപടിയുമില്ലെന്നും എല്ലാ ട്രേഡ് മാർക്ക് അപേക്ഷകളെയും ഒരു പോലെയാണ് സമീപിക്കുന്നതെന്നും ചൈന പ്രതികരിച്ചു.
അതേസമയം, ട്രംപിന്റെ കന്പനികൾക്ക് ട്രേഡ്മാർക്കുകൾ അനുവദിച്ചതിനു പിന്നിൽ ചൈനയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപണങ്ങളുയർന്നു. നിയമംവിട്ടൊരു നടപടിയുമില്ലെന്നും എല്ലാ ട്രേഡ് മാർക്ക് അപേക്ഷകളെയും ഒരു പോലെയാണ് സമീപിക്കുന്നതെന്നും ചൈന പ്രതികരിച്ചു.