ന്യൂഡൽഹി: സൈന്യത്തിന്റെ പ്രഹരശേഷി പതിന്മടങ്ങ് വർധിപ്പിക്കാൻ ശേഷിയുള്ള, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക മുങ്ങിക്കപ്പൽ ഐഎൻഎസ് അരിഹന്ത് നാവികസേനയുടെ ഭാഗമായി. ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ ഘടിപ്പിക്കാൻ ശേഷിയുള്ള അരിഹന്ത് നിരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രതിരോധകേന്ദ്രങ്ങൾ അറിയിച്ചു.
രാജ്യചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന നേട്ടമാണിതെന്ന് അരിഹന്തിനെ സേനയിലേക്കു സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അരിഹന്ത് സേനയിലെത്തിയതോടെ കരയിലൂടെയും ആകാശം വഴിയുമല്ലാതെ കടൽവഴിയും ആണവായുധം പ്രയോഗിക്കാനുള്ള ശേഷി രാജ്യത്തിനു കൈവന്നിരിക്കുകയാണ്. യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, യുകെ എന്നീ രാജ്യങ്ങൾക്കാണ് ഇതിനുള്ള ശേഷിയുള്ളത്.
രാജ്യചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന നേട്ടമാണിതെന്ന് അരിഹന്തിനെ സേനയിലേക്കു സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അരിഹന്ത് സേനയിലെത്തിയതോടെ കരയിലൂടെയും ആകാശം വഴിയുമല്ലാതെ കടൽവഴിയും ആണവായുധം പ്രയോഗിക്കാനുള്ള ശേഷി രാജ്യത്തിനു കൈവന്നിരിക്കുകയാണ്. യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, യുകെ എന്നീ രാജ്യങ്ങൾക്കാണ് ഇതിനുള്ള ശേഷിയുള്ളത്.