ഇസ്ലാമാബാദ്: സാന്പത്തികസഹായം തേടി ചൈനയിലെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വെട്ടിലാക്കി രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ സെൻട്രൽ പാർട്ടി സ്കൂളിൽ ഇമ്രാൻ പ്രസംഗിച്ചുകൊണ്ടിരിക്കുന്പോൾ സ്ഥലപ്പേരായി പിടിവി എഴുതിക്കാണിച്ചത് ബെഗിംഗ് എന്നായിരുന്നു. ഭിക്ഷതേടൽ എന്നർത്ഥംവരുന്ന ബെഗിംഗ് എന്ന വാക്കും ഇമ്രാന്റെ സന്ദർശനോദ്ദേശ്യവും ചേർത്തുവായിച്ചതോടെ, അക്ഷരത്തെറ്റിനു പലതരത്തിൽ വ്യാഖ്യാനങ്ങളുണ്ടായി. ഇരുപതു സെക്കൻഡിനുള്ളിൽ പിഴവ് തിരുത്തിയ ചാനൽ പിന്നീട് മാപ്പ് പറയുകയും ചെയ്തു.
കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന രാജ്യത്തിനു സഹായംതേടിയാണ് ഇമ്രാൻ ചൈനയിലേക്കു പറന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണത്തിനിടെയാണ് സ്ക്രീനിന്റെ ഇടതുഭാഗത്ത് മുകളിലായി ഇരുപതു സെക്കൻഡോളം ബെഗിംഗ് എന്നു വാക്ക് പ്രത്യക്ഷപ്പെട്ടത്. പിഴവ് തിരിച്ചറിഞ്ഞതോടെ ജീവനക്കാർ അക്ഷരത്തെറ്റ് തിരുത്തിയെങ്കിലും വിവാദം തുടങ്ങുകയായിരുന്നു.പിഴവ് വരുത്തിയവർക്കെതിരേ കർക്കശനടപടി സ്വീകരിക്കുമെന്ന് പാക് ടിവിയുടെ ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ വാർത്താവിതരണമന്ത്രി ഫുവാദ് ചൗധരി ഉത്തരവിട്ടിട്ടുണ്ട്. ചൈനീസ് സന്ദർശനത്തിൽ പ്രസിഡന്റ് ഷി ചിൻപിംഗ്, പ്രധാനമന്ത്രി ലി കെച്യാംഗ് തുടങ്ങിയ പ്രമുഖരുമായി ഇമ്രാൻ ചർച്ച നടത്തി.
കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന രാജ്യത്തിനു സഹായംതേടിയാണ് ഇമ്രാൻ ചൈനയിലേക്കു പറന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണത്തിനിടെയാണ് സ്ക്രീനിന്റെ ഇടതുഭാഗത്ത് മുകളിലായി ഇരുപതു സെക്കൻഡോളം ബെഗിംഗ് എന്നു വാക്ക് പ്രത്യക്ഷപ്പെട്ടത്. പിഴവ് തിരിച്ചറിഞ്ഞതോടെ ജീവനക്കാർ അക്ഷരത്തെറ്റ് തിരുത്തിയെങ്കിലും വിവാദം തുടങ്ങുകയായിരുന്നു.പിഴവ് വരുത്തിയവർക്കെതിരേ കർക്കശനടപടി സ്വീകരിക്കുമെന്ന് പാക് ടിവിയുടെ ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ വാർത്താവിതരണമന്ത്രി ഫുവാദ് ചൗധരി ഉത്തരവിട്ടിട്ടുണ്ട്. ചൈനീസ് സന്ദർശനത്തിൽ പ്രസിഡന്റ് ഷി ചിൻപിംഗ്, പ്രധാനമന്ത്രി ലി കെച്യാംഗ് തുടങ്ങിയ പ്രമുഖരുമായി ഇമ്രാൻ ചർച്ച നടത്തി.