കൊളംബോ: തന്നെ പുറത്താക്കിയ ശ്രീലങ്കൻ പ്രസിഡന്റ് സിരിസേനയുടെ നടപടിയെത്തുടർന്ന് യുഎസും ജപ്പാനും ശ്രീലങ്കയ്ക്കുള്ള വികസന സഹായം മരവിപ്പിച്ചെന്നു റനിൽ വിക്രമസിംഗെ.
നൂറുകോടി ഡോളറിന്റെ സഹായമാണു പിടിച്ചുവച്ചതെന്ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ടെന്പിൾ ട്രീസിൽ നിന്നു റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ വിക്രമസിംഗെ പറഞ്ഞു.
രാജപക്സെ ചുമതലയേറ്റെങ്കിലും ടെന്പിൾ ട്രീസ് ഒഴിഞ്ഞുകൊടുക്കാൻ വിക്രമസിംഗെ തയാറായിട്ടില്ല. എത്രയും വേഗം പാർലമെന്റ് വിളിച്ചുകൂട്ടി പ്രതിസന്ധി അവസാനിപ്പിക്കണമെന്നു യുഎസും ഇയുവും സിരിസേനയോട് ആവശ്യപ്പെട്ടു.
നൂറുകോടി ഡോളറിന്റെ സഹായമാണു പിടിച്ചുവച്ചതെന്ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ടെന്പിൾ ട്രീസിൽ നിന്നു റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ വിക്രമസിംഗെ പറഞ്ഞു.
രാജപക്സെ ചുമതലയേറ്റെങ്കിലും ടെന്പിൾ ട്രീസ് ഒഴിഞ്ഞുകൊടുക്കാൻ വിക്രമസിംഗെ തയാറായിട്ടില്ല. എത്രയും വേഗം പാർലമെന്റ് വിളിച്ചുകൂട്ടി പ്രതിസന്ധി അവസാനിപ്പിക്കണമെന്നു യുഎസും ഇയുവും സിരിസേനയോട് ആവശ്യപ്പെട്ടു.