റോം: ഇറ്റലിയിലെ സിസിലിയൻ മേഖലയിൽ കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിൽ 12 മരണം. പലേർമോയ്ക്കടുത്തുള്ള ഗ്രാമീണ വില്ലയിൽ ഒന്പതു പേരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒരാൾ മരത്തിൽകയറി രക്ഷപ്പെട്ടു. മരിച്ചവരിൽ ഒന്നും മൂന്നും വയസുള്ള കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. രണ്ടു കുടുംബത്തിൽപ്പെട്ട ഇവർ ആഘോഷത്തിനായി വില്ലയിൽ ഒത്തുചേർന്നതായിരുന്നു.
പലേർമോയിൽതന്നെ റോഡുവക്കിൽ ഒരു പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ടൂറിസ്റ്റ് നഗരമായ അഗ്രിജെന്റോയിൽ രണ്ടു പേർ കാറ്റിൽ മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പെ കോണ്ടെ ദുരന്തമേഖല സന്ദർശിച്ചു.
പലേർമോയിൽതന്നെ റോഡുവക്കിൽ ഒരു പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ടൂറിസ്റ്റ് നഗരമായ അഗ്രിജെന്റോയിൽ രണ്ടു പേർ കാറ്റിൽ മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പെ കോണ്ടെ ദുരന്തമേഖല സന്ദർശിച്ചു.