ന്യൂഡൽഹി:സിബിഐയിലെ പോര് പുതിയ തലത്തിൽ. സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയിൽനിന്നു കേസന്വേഷണ ചുമതല എടുത്തുമാറ്റി. അസ്താനയുടെ വിശ്വസ്തൻ ഡിവൈഎസ്പി ദേവേന്ദർകുമാറിനെ സസ്പെൻഡ് ചെയ്തു. അസ്താനയെയും സസ്പെൻഡ് ചെയ്യുമെന്നു സൂചനയുണ്ട്. അസ്താനയാകട്ടെ തനിക്കെതിരേ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇനി പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിർദേശം നൽകി. അറസ്റ്റിലായ ദേവേന്ദർകുമാറിനെ ഏഴു ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
അസ്താനയ്ക്കെതിരേ സിബിഐ ഡയറക്ടർ അലോക് വർമ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുവാദത്തോടെയാണ് കേസ് എടുത്തതും തുടർനടപടികളും എന്നാണ് അറിയുന്നത്. ഇരുവരുടെയും പോരിൽ പ്രധാനമന്ത്രി കഴിഞ്ഞദിവസം ഇടപെട്ട് വിശദീകരണം തേടിയിരുന്നു. അതിനുശേഷമാണു നടപടി എടുക്കാൻ സിബിഐ ഡയറക്ടർക്ക് അനുമതി ലഭിച്ചത്.
കൈക്കൂലിക്കേസിൽ തനിക്കും ദേവേന്ദർ കുമാറിനുമെതിരേ കേസെടുത്തതിനെതിരേ അസ്താന നൽകിയ ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച യാണ് ഇനി പരിഗണിക്കുക. അതുവരെ അസ്താന ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപക രണങ്ങളിലേത് ഉൾപ്പെടെ തെളിവുകളൊന്നും നശിപ്പിക്കപ്പെടരുതെന്നും കേസിൽ തത്സ്ഥിതി തുടരണമെന്നും ഹൈക്കോടതി നിർദേശിച്ചു. അസ്താനയ്ക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും സിബിഐ കോടതിയിൽ പറഞ്ഞു.
തന്നെ ബലിയാടാക്കുകയാണെന്നാണ് ദേവേന്ദർ കുമാറിന്റെ വാദം. എഫ്ഐആർ സിബിഐ ഡയറക്ടർ അലോക് വർമ കെട്ടിച്ചമച്ചതാണെന്ന് അസ്താ നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യഥാർഥത്തിൽ കൈക്കൂലി ആവശ്യപ്പെട്ടത് സിബിഐ ഡയറക്ടറാണ്. എന്നാൽ, പൊടുന്നനെ തന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണുണ്ടായതെന്ന് അസ്താന വാദിക്കുന്നു. വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും അസ്താന ആവ ശ്യപ്പെട്ടു. കേസിൽ പ്രതികരിക്കാൻ സിബിഐ സമയം ആവശ്യപ്പെട്ടു. തുടർന്നാണു കേസിൽ തത്സ്ഥിതി തുടരാൻ കോടതി നിർദേശിച്ചത്. അതുവരെ കേസിലെ കുറ്റാരോപിതൻ തെളിവുകളൊന്നും തന്നെ നശിപ്പിക്കാതെ ശ്രദ്ധിക്കണമെന്നും കോടതി നിർദേശിച്ചു. അസ്താനയുടെ പരാതിയിൽ കോടതി സിബിഐ ഡയറക്ടർക്കു നോട്ടീസ് നൽകിയിട്ടുണ്ട്.
മാംസവ്യാപാരി മൊയീൻ ഖുറേഷിയിൽനിന്നു കോടികൾ കൈക്കൂലി വാങ്ങിയെന്നാണു കുറ്റാരോപണം. മൊയീൻ ഖുറേഷിക്കെതിരായ അന്വേഷണം വഴിതിരിച്ചുവിടുന്നതിനാണ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തതെന്നാണ് ദേവേന്ദറിന്റെ അഭിഭാഷകൻ വാദിച്ചത്. അതിലേക്ക് അസ്താനയുടെ പേരുകൂടി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ, കേസ് അട്ടിമറിക്കാൻ ശ്രമിച്ചവരിൽ ദേവേന്ദർ കുമാറും ഭാഗമായിരുന്നു എന്നാണ് സിബിഐ വാദം.
അസ്താന കീടം
സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ഒരു കീടമാണെന്നു സിബിഐ അഭിഭാഷകൻ ഇന്നലെ ഹൈക്കോടതിയിൽ ആക്ഷേപിച്ചു.
അസ്താനയുടെ പേരു പറയാതെ "മരത്തിൽ കീടം കയറിയാൻ മരം കേടാകും' എന്നാണ് അഭിഭാഷകൻ പറഞ്ഞത്.
കഥാപാത്രങ്ങൾ
അലോക്വർമ: 1979 ബാച്ച് കേന്ദ്ര ഭരണ പ്രദേശ കേഡർ ഐപിഎസ് നേരത്തെ ഡൽഹി പോലീസ് കമ്മീഷണർ. 2017 ഫെബ്രുവരിയിൽ സിബിഐ ഡയറക്ടറായി.
എ.കെ.ശർമ: 1984 ബാച്ച് ഗുജറാത്ത് കേഡർ ഐപിഎസ്. 2015 മുതൽ സിബിഐ ജോയിന്റ് ഡയറക്ടർ. അലോക് വർമയുടെ വിശ്വസ്തൻ. അസ്താന അന്വേഷിച്ചിരുന്ന കേസുകളെല്ലാം ഇനി ശർമ നോക്കും.
രാകേഷ് അസ് താന: 1984 ബാച്ച് ഗുജറാത്ത് കേഡർ ഐപിഎസ്. കാലിത്തീറ്റ കുംഭകോണം, ഗോധ്ര ട്രെയിൻ അഗ്നിബാധ കേസുകൾ അന്വേഷിച്ചു. സ്റ്റെർലിംഗ് ബയോടെകിൽനിന്നു 3.8 കോടി കൈക്കൂലി വാങ്ങിയെന്ന് മുന്പ് ആരോപണം. സിബിഐ സ്പെഷൽ ഡയറക്ടർ.
മൊയിൻ ഖുറേഷി: യുപിയിലെ രാംപുരിൽനിന്നുള്ള മാംസകയറ്റുമതിക്കാരൻ. സിബിഐയുടെ മുൻ മേധാവികളുടെ മിത്രം. നികുതി വെട്ടിപ്പുകേസുകളിൽ പ്രതി.
സെബി മാത്യു
അസ്താനയ്ക്കെതിരേ സിബിഐ ഡയറക്ടർ അലോക് വർമ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുവാദത്തോടെയാണ് കേസ് എടുത്തതും തുടർനടപടികളും എന്നാണ് അറിയുന്നത്. ഇരുവരുടെയും പോരിൽ പ്രധാനമന്ത്രി കഴിഞ്ഞദിവസം ഇടപെട്ട് വിശദീകരണം തേടിയിരുന്നു. അതിനുശേഷമാണു നടപടി എടുക്കാൻ സിബിഐ ഡയറക്ടർക്ക് അനുമതി ലഭിച്ചത്.
കൈക്കൂലിക്കേസിൽ തനിക്കും ദേവേന്ദർ കുമാറിനുമെതിരേ കേസെടുത്തതിനെതിരേ അസ്താന നൽകിയ ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച യാണ് ഇനി പരിഗണിക്കുക. അതുവരെ അസ്താന ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപക രണങ്ങളിലേത് ഉൾപ്പെടെ തെളിവുകളൊന്നും നശിപ്പിക്കപ്പെടരുതെന്നും കേസിൽ തത്സ്ഥിതി തുടരണമെന്നും ഹൈക്കോടതി നിർദേശിച്ചു. അസ്താനയ്ക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും സിബിഐ കോടതിയിൽ പറഞ്ഞു.
തന്നെ ബലിയാടാക്കുകയാണെന്നാണ് ദേവേന്ദർ കുമാറിന്റെ വാദം. എഫ്ഐആർ സിബിഐ ഡയറക്ടർ അലോക് വർമ കെട്ടിച്ചമച്ചതാണെന്ന് അസ്താ നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യഥാർഥത്തിൽ കൈക്കൂലി ആവശ്യപ്പെട്ടത് സിബിഐ ഡയറക്ടറാണ്. എന്നാൽ, പൊടുന്നനെ തന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണുണ്ടായതെന്ന് അസ്താന വാദിക്കുന്നു. വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും അസ്താന ആവ ശ്യപ്പെട്ടു. കേസിൽ പ്രതികരിക്കാൻ സിബിഐ സമയം ആവശ്യപ്പെട്ടു. തുടർന്നാണു കേസിൽ തത്സ്ഥിതി തുടരാൻ കോടതി നിർദേശിച്ചത്. അതുവരെ കേസിലെ കുറ്റാരോപിതൻ തെളിവുകളൊന്നും തന്നെ നശിപ്പിക്കാതെ ശ്രദ്ധിക്കണമെന്നും കോടതി നിർദേശിച്ചു. അസ്താനയുടെ പരാതിയിൽ കോടതി സിബിഐ ഡയറക്ടർക്കു നോട്ടീസ് നൽകിയിട്ടുണ്ട്.
മാംസവ്യാപാരി മൊയീൻ ഖുറേഷിയിൽനിന്നു കോടികൾ കൈക്കൂലി വാങ്ങിയെന്നാണു കുറ്റാരോപണം. മൊയീൻ ഖുറേഷിക്കെതിരായ അന്വേഷണം വഴിതിരിച്ചുവിടുന്നതിനാണ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തതെന്നാണ് ദേവേന്ദറിന്റെ അഭിഭാഷകൻ വാദിച്ചത്. അതിലേക്ക് അസ്താനയുടെ പേരുകൂടി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ, കേസ് അട്ടിമറിക്കാൻ ശ്രമിച്ചവരിൽ ദേവേന്ദർ കുമാറും ഭാഗമായിരുന്നു എന്നാണ് സിബിഐ വാദം.
അസ്താന കീടം
സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ഒരു കീടമാണെന്നു സിബിഐ അഭിഭാഷകൻ ഇന്നലെ ഹൈക്കോടതിയിൽ ആക്ഷേപിച്ചു.
അസ്താനയുടെ പേരു പറയാതെ "മരത്തിൽ കീടം കയറിയാൻ മരം കേടാകും' എന്നാണ് അഭിഭാഷകൻ പറഞ്ഞത്.
കഥാപാത്രങ്ങൾ
അലോക്വർമ: 1979 ബാച്ച് കേന്ദ്ര ഭരണ പ്രദേശ കേഡർ ഐപിഎസ് നേരത്തെ ഡൽഹി പോലീസ് കമ്മീഷണർ. 2017 ഫെബ്രുവരിയിൽ സിബിഐ ഡയറക്ടറായി.
എ.കെ.ശർമ: 1984 ബാച്ച് ഗുജറാത്ത് കേഡർ ഐപിഎസ്. 2015 മുതൽ സിബിഐ ജോയിന്റ് ഡയറക്ടർ. അലോക് വർമയുടെ വിശ്വസ്തൻ. അസ്താന അന്വേഷിച്ചിരുന്ന കേസുകളെല്ലാം ഇനി ശർമ നോക്കും.
രാകേഷ് അസ് താന: 1984 ബാച്ച് ഗുജറാത്ത് കേഡർ ഐപിഎസ്. കാലിത്തീറ്റ കുംഭകോണം, ഗോധ്ര ട്രെയിൻ അഗ്നിബാധ കേസുകൾ അന്വേഷിച്ചു. സ്റ്റെർലിംഗ് ബയോടെകിൽനിന്നു 3.8 കോടി കൈക്കൂലി വാങ്ങിയെന്ന് മുന്പ് ആരോപണം. സിബിഐ സ്പെഷൽ ഡയറക്ടർ.
മൊയിൻ ഖുറേഷി: യുപിയിലെ രാംപുരിൽനിന്നുള്ള മാംസകയറ്റുമതിക്കാരൻ. സിബിഐയുടെ മുൻ മേധാവികളുടെ മിത്രം. നികുതി വെട്ടിപ്പുകേസുകളിൽ പ്രതി.
സെബി മാത്യു