ന്യൂഡൽഹി: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചതിനെതിരേയുള്ള ഹർജികൾ സുപ്രീംകോടതി നവംബർ 13നു പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ഒരുമിച്ചു പരിഗണിക്കുമെന്നാണോ തുറന്ന കോടതിയിൽ എല്ലാ ഹർജികളിലും വാദം കേൾക്കുമെന്നാണോ എന്ന കാര്യങ്ങളിൽ കോടതി വ്യക്തത വരുത്തിയില്ല.
ശബരിമല വിഷയത്തിൽ റിട്ട് ഹർജി നൽകിയതു ചൂണ്ടിക്കാട്ടി അഭിഭാഷകൻ മാത്യൂസ് ജെ. നെടുന്പാറ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. ""നിങ്ങൾ കാത്തിരിക്കൂ, സുപ്രീംകോടതി വെബ്സൈറ്റിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംബർ 13ന് ഉച്ചകഴിഞ്ഞു മൂന്നിന് ഹർജി പരിഗണിക്കും''- ചീഫ് ജസ്റ്റീസ് പറഞ്ഞു. തുറന്ന കോടതിയിലാണോ വാദം കേൾക്കുകയെന്ന് അഭിഭാഷകൻ വി.കെ. ബിജു ചോദിച്ചപ്പോൾ, കോടതിയുടെ വാതിലുകൾ അടഞ്ഞുകിടക്കുമെന്നായിരുന്നു ചിരിച്ചുകൊണ്ട് ചീഫ് ജസ്റ്റീസിന്റെ മറുപടി.
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള കോടതി ഉത്തരവിനെതിരേ 20 പുനഃപരിശോധനാ ഹർജികളും രണ്ട് റിട്ട് ഹർജികളുമാണ് സമർപ്പിച്ചിരിക്കുന്നത്. പുനഃപരിശോധനാ ഹർജികൾ വിധി പറഞ്ഞ ബെഞ്ച് തന്നെ ചേംബറിൽ പരിശോധിക്കുകയാണ് സാധാരണ രീതി. വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിന്റെ തലവൻ മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ചതിനാൽ ഹർജി പരിഗണിക്കുന്ന പുതിയ ബെഞ്ചിനെയും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി തീരുമാനിക്കും.
ശബരിമല വിഷയത്തിൽ റിട്ട് ഹർജി നൽകിയതു ചൂണ്ടിക്കാട്ടി അഭിഭാഷകൻ മാത്യൂസ് ജെ. നെടുന്പാറ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. ""നിങ്ങൾ കാത്തിരിക്കൂ, സുപ്രീംകോടതി വെബ്സൈറ്റിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംബർ 13ന് ഉച്ചകഴിഞ്ഞു മൂന്നിന് ഹർജി പരിഗണിക്കും''- ചീഫ് ജസ്റ്റീസ് പറഞ്ഞു. തുറന്ന കോടതിയിലാണോ വാദം കേൾക്കുകയെന്ന് അഭിഭാഷകൻ വി.കെ. ബിജു ചോദിച്ചപ്പോൾ, കോടതിയുടെ വാതിലുകൾ അടഞ്ഞുകിടക്കുമെന്നായിരുന്നു ചിരിച്ചുകൊണ്ട് ചീഫ് ജസ്റ്റീസിന്റെ മറുപടി.
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള കോടതി ഉത്തരവിനെതിരേ 20 പുനഃപരിശോധനാ ഹർജികളും രണ്ട് റിട്ട് ഹർജികളുമാണ് സമർപ്പിച്ചിരിക്കുന്നത്. പുനഃപരിശോധനാ ഹർജികൾ വിധി പറഞ്ഞ ബെഞ്ച് തന്നെ ചേംബറിൽ പരിശോധിക്കുകയാണ് സാധാരണ രീതി. വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിന്റെ തലവൻ മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ചതിനാൽ ഹർജി പരിഗണിക്കുന്ന പുതിയ ബെഞ്ചിനെയും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി തീരുമാനിക്കും.