ന്യൂഡൽഹി: ശബരിമല കേസിലെ ഉത്തരവിനെതിരേ പുനഃപരിശോധന ഹർജിയുമായി കോണ്ഗ്രസും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനാണ് ഹർജി സമർപ്പിച്ചത്. കോണ്ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതു പ്രകാരമാണ് പ്രയാർ ഗോപാലകൃഷ്ണൻ പുനഃപരിശോധന ഹർജി നൽകിയതെന്നും കോണ്ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി പ്രയാറിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുമെന്നും എഐസിസി നേതാവ് പി.സി. ചാക്കോ പറഞ്ഞു.
ശബരിമല കേസിൽ വിശ്വാസികൾക്കു വേണ്ടി ദേവസ്വം ബോർഡാണു സുപ്രീം കോടതിയിൽ ഹർജി നൽകേണ്ടിയിരുന്നത്. അത് അവർ ചെയ്യാത്തതു കൊണ്ടാണ് മുൻ പ്രസിഡന്റ് എന്ന നിലയിൽ പ്രയാർ ഗോപാലകൃഷ്ണൻ ഹർജി നൽകുന്നത്. ഹർജി നൽകുന്നതിന്റെ സാധുത സംബന്ധിച്ച് തങ്ങൾ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിംഗ്വി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ശബരിമല കേസിൽ വിശ്വാസികൾക്കു വേണ്ടി റിട്ട് ഹർജി നൽകണമെന്ന നിയമോപദേശമാണ് കപിൽ സിബൽ നൽകിയത്. നവംബർ 13നു സുപ്രീം കോടതി പുനഃപരിശോധന ഹർജി പരിഗണിക്കുമെന്നതിനാൽ അതിലെ തീരുമാനം അറിഞ്ഞതിനുശേഷം റിട്ട് ഹർജി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പി.സി. ചാക്കോ അറിയിച്ചു.
ശബരിമല കേസിൽ വിശ്വാസികൾക്കു വേണ്ടി ദേവസ്വം ബോർഡാണു സുപ്രീം കോടതിയിൽ ഹർജി നൽകേണ്ടിയിരുന്നത്. അത് അവർ ചെയ്യാത്തതു കൊണ്ടാണ് മുൻ പ്രസിഡന്റ് എന്ന നിലയിൽ പ്രയാർ ഗോപാലകൃഷ്ണൻ ഹർജി നൽകുന്നത്. ഹർജി നൽകുന്നതിന്റെ സാധുത സംബന്ധിച്ച് തങ്ങൾ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിംഗ്വി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ശബരിമല കേസിൽ വിശ്വാസികൾക്കു വേണ്ടി റിട്ട് ഹർജി നൽകണമെന്ന നിയമോപദേശമാണ് കപിൽ സിബൽ നൽകിയത്. നവംബർ 13നു സുപ്രീം കോടതി പുനഃപരിശോധന ഹർജി പരിഗണിക്കുമെന്നതിനാൽ അതിലെ തീരുമാനം അറിഞ്ഞതിനുശേഷം റിട്ട് ഹർജി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പി.സി. ചാക്കോ അറിയിച്ചു.