ന്യൂഡൽഹി:നുഴഞ്ഞുകയറ്റശ്രമം ചെറുക്കുന്നതിനിടെ ജമ്മുകാഷ്മീരിലെ സുന്ദർബനിയിൽ മൂന്ന് ഇന്ത്യൻ സൈനികരെ പാക്കിസ്ഥാൻ വധിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡൽഹിയിൽ, പാക് ഹൈക്കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശക്തമായ ഭാഷയിൽ ഇന്ത്യ വിയോജിപ്പ് അറിയിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ പ്രകോപനപരമായ നടപടി എന്നതുൾപ്പെടെ വാക്കുകളിലൂടെയാണു പ്രതിഷേധമറിയിച്ചതെന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഭീകരരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക് സർക്കാരിന്റെ രീതി ഇതിലൂടെ കൂടുതൽ വ്യക്തമാവുകയാണ്. സമാധാനത്തിനായുള്ള ആഹ്വാനങ്ങൾ സത്യസന്ധമല്ലെന്നും പാക്കിസ്ഥാൻ തെളിയിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കണമെന്നു നേരത്തെ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഭീകരരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക് സർക്കാരിന്റെ രീതി ഇതിലൂടെ കൂടുതൽ വ്യക്തമാവുകയാണ്. സമാധാനത്തിനായുള്ള ആഹ്വാനങ്ങൾ സത്യസന്ധമല്ലെന്നും പാക്കിസ്ഥാൻ തെളിയിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കണമെന്നു നേരത്തെ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.