ന്യൂഡൽഹി: പടക്കങ്ങൾ പൊട്ടിക്കുന്നതിനു രാജ്യ വ്യാപകമായി നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ദീപാവലിക്കും ക്രിസ്മസിനും പുതുവത്സരത്തിനും പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സുപ്രീം കോടതി, മലിനീകരണം വർധിപ്പിക്കുന്ന പടക്കങ്ങളും ഓണ്‍ലൈനിലൂടെ പടക്ക വിൽപനയും നിരോധിച്ചു. ദീപാവലിക്ക് രാത്രി എട്ട് മുതൽ പത്ത് വരെയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് രാത്രി 11.45 മുതൽ 12.30 വരെയുമാണ് പടക്കം പൊട്ടിക്കുന്നതിന് കോടതി അനുവദിച്ചത്.
ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഡൽഹി സ്വദേശികളായ മൂന്നും നാലും വയസുള്ള അർജുൻ ഗോപാൽ, ആരവ് ഭണ്ഡാരി, സോയ റാവു എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജികളാണ് ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ് എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി നിർദേശങ്ങൾ ഉൾപ്പെടുത്തി നേരത്തെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു കൂടി ഉൾപ്പെടുത്തിയാണ് രണ്ടംഗ ബെഞ്ച് ഇന്നലെ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും മാർഗ നിർദേശങ്ങളും-
മലിനീകരണം കുറവുള്ള പടക്കങ്ങളും മലനീകരണ നിയന്ത്രണ ബോർഡുകൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള ഗ്രീൻ ക്രാക്കറുകളും മാത്രമേ ഉപയോഗിക്കാവൂ.
വലിയ സ്ഫോടനങ്ങളുണ്ടാക്കുന്നതും വായു, ശബ്ദ, പ്രതല മലിനീകരണം ഉണ്ടാക്കുന്നതുമായ പടക്കങ്ങൾ ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും പൂർണ വിലക്ക്.
ലൈസൻസുള്ള വ്യാപാരികൾ മാത്രമേ പടക്കങ്ങൾ വിൽക്കാനും ഉത്പാദിപ്പിക്കാനും പാടുള്ളു.
ഇ- കൊമേഴ്സ് സൈറ്റുകൾ അടക്കം ഓണ്‍ലൈനിലൂടെ വിൽക്കാൻ പാടില്ല. ഏതെങ്കിലും ഓണ്‍ലൈൻ വ്യവസായികൾ വിൽപന നടത്തിയാൽ അത് കോടതിയലക്ഷ്യ നടപടികൾക്കു വിധേയമാകും.
ബേറിയം ലവണങ്ങൾ കൊണ്ട് ഉത്പാദിപ്പിക്കുന്ന പടക്കങ്ങൾക്ക് പൂർണ വിലക്ക്.
അലുമിനിയം ഘടകങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഉത്പാദന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ (പിഇഎസ്ഒ) സമർപ്പിക്കണം.
ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ പൊട്ടിക്കുന്നതിനു പ്രത്യേക സ്ഥലം നിജപ്പെടുത്താം. പോലീസ് അടക്കമുള്ള അധികൃതരുടെ കർശന മേൽനോട്ടത്തിലാവണം ഇത്തരം സ്ഥലങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കാൻ. അനുവദനീയമല്ലാത്ത രീതിയിൽ പടക്കങ്ങൾ പൊട്ടിക്കുകയോ നിരോധിച്ചവ ഉപയോഗിക്കുകയോ ചെയ്താൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കം കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരും.
ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഡൽഹി സ്വദേശികളായ മൂന്നും നാലും വയസുള്ള അർജുൻ ഗോപാൽ, ആരവ് ഭണ്ഡാരി, സോയ റാവു എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജികളാണ് ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ് എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി നിർദേശങ്ങൾ ഉൾപ്പെടുത്തി നേരത്തെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു കൂടി ഉൾപ്പെടുത്തിയാണ് രണ്ടംഗ ബെഞ്ച് ഇന്നലെ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും മാർഗ നിർദേശങ്ങളും-
മലിനീകരണം കുറവുള്ള പടക്കങ്ങളും മലനീകരണ നിയന്ത്രണ ബോർഡുകൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള ഗ്രീൻ ക്രാക്കറുകളും മാത്രമേ ഉപയോഗിക്കാവൂ.
വലിയ സ്ഫോടനങ്ങളുണ്ടാക്കുന്നതും വായു, ശബ്ദ, പ്രതല മലിനീകരണം ഉണ്ടാക്കുന്നതുമായ പടക്കങ്ങൾ ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും പൂർണ വിലക്ക്.
ലൈസൻസുള്ള വ്യാപാരികൾ മാത്രമേ പടക്കങ്ങൾ വിൽക്കാനും ഉത്പാദിപ്പിക്കാനും പാടുള്ളു.
ഇ- കൊമേഴ്സ് സൈറ്റുകൾ അടക്കം ഓണ്‍ലൈനിലൂടെ വിൽക്കാൻ പാടില്ല. ഏതെങ്കിലും ഓണ്‍ലൈൻ വ്യവസായികൾ വിൽപന നടത്തിയാൽ അത് കോടതിയലക്ഷ്യ നടപടികൾക്കു വിധേയമാകും.
ബേറിയം ലവണങ്ങൾ കൊണ്ട് ഉത്പാദിപ്പിക്കുന്ന പടക്കങ്ങൾക്ക് പൂർണ വിലക്ക്.
അലുമിനിയം ഘടകങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഉത്പാദന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ (പിഇഎസ്ഒ) സമർപ്പിക്കണം.
ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ പൊട്ടിക്കുന്നതിനു പ്രത്യേക സ്ഥലം നിജപ്പെടുത്താം. പോലീസ് അടക്കമുള്ള അധികൃതരുടെ കർശന മേൽനോട്ടത്തിലാവണം ഇത്തരം സ്ഥലങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കാൻ. അനുവദനീയമല്ലാത്ത രീതിയിൽ പടക്കങ്ങൾ പൊട്ടിക്കുകയോ നിരോധിച്ചവ ഉപയോഗിക്കുകയോ ചെയ്താൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കം കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരും.