ചെന്നൈ: ഫാൻസ് ക്ലബ്ബുകൾ ഉണ്ടെങ്കിലും ജനങ്ങളുടെ പിന്തുണയില്ലെങ്കിൽ രാഷ്ട്രീയത്തിൽ വിജയം കൈവരിക്കാനാകില്ലെന്നു തമിഴ് സൂപ്പർതാരം രജനീകാന്ത്. പത്തുമാസം മുന്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നു പ്രഖ്യാപനം നടത്തി രാഷ്ട്രീയ പാർട്ടി രൂപവത്കരണവുമായി മുന്നോട്ടുപോകുകയാണു രജനീകാന്ത്.
പ്രഖ്യാപനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രാഷ്ട്രീയത്തിൽ നമുക്ക് ആവശ്യമുള്ളത് നേടിയെടുക്കണമെങ്കിൽ പൊതുജനങ്ങളുടെ പിന്തുണകൂടിയേ തീരൂ. ജനപിന്തുണ വേണ്ടെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കിൽ അതു മാനസികനില തെറ്റിയതുകൊണ്ടാകുമെന്നും രണ്ടു പേജുള്ള പത്രക്കുറിപ്പിൽ രജനീകാന്ത് വ്യക്തമാക്കുന്നു. നാല്പതു വർഷക്കാലം രജനീ മക്കൾ മൺട്രം(ആർഎംഎം) ഫാൻസ് ക്ലബ്ബിലെ അംഗമായതുകൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള കഴിവ് എനിക്കുണ്ടെന്നു പറയാനാവില്ല-രജനീകാന്ത് പറഞ്ഞു.
ഫാൻസ് ക്ലബ്ബ് പ്രാഥമിക അംഗത്വത്തിൽനിന്ന് ആരെങ്കിലും പുറത്തുപോകുന്നുവെങ്കിൽ അതു തന്റെ അറിവോടുകൂടി മാത്രമേ പാടുള്ളൂ എന്ന വ്യക്തമായ സന്ദേശവും രജനീകാന്ത് നല്കുന്നു.
പ്രഖ്യാപനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രാഷ്ട്രീയത്തിൽ നമുക്ക് ആവശ്യമുള്ളത് നേടിയെടുക്കണമെങ്കിൽ പൊതുജനങ്ങളുടെ പിന്തുണകൂടിയേ തീരൂ. ജനപിന്തുണ വേണ്ടെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കിൽ അതു മാനസികനില തെറ്റിയതുകൊണ്ടാകുമെന്നും രണ്ടു പേജുള്ള പത്രക്കുറിപ്പിൽ രജനീകാന്ത് വ്യക്തമാക്കുന്നു. നാല്പതു വർഷക്കാലം രജനീ മക്കൾ മൺട്രം(ആർഎംഎം) ഫാൻസ് ക്ലബ്ബിലെ അംഗമായതുകൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള കഴിവ് എനിക്കുണ്ടെന്നു പറയാനാവില്ല-രജനീകാന്ത് പറഞ്ഞു.
ഫാൻസ് ക്ലബ്ബ് പ്രാഥമിക അംഗത്വത്തിൽനിന്ന് ആരെങ്കിലും പുറത്തുപോകുന്നുവെങ്കിൽ അതു തന്റെ അറിവോടുകൂടി മാത്രമേ പാടുള്ളൂ എന്ന വ്യക്തമായ സന്ദേശവും രജനീകാന്ത് നല്കുന്നു.