ബനിഹൽ/ജമ്മു: ജമ്മു കാഷ്മീരിലെ രജൗരിയിൽ ഞായറാഴ്ച പാക് നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് രഞ്ജീത് സിംഗി(35)ന്റെ മൃതദേഹം സംസ്കരിക്കുന്നതിനു മണിക്കൂറുകൾക്കുമുന്പ് ഭാര്യ ശിമുദേവി ഇന്നലെ വെളുപ്പിന് അഞ്ചിനു പെൺകുഞ്ഞിനു ജന്മം നല്കി. പത്തുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ഞു ജനിക്കുന്നത്.
മൂന്നു സൈനികരെക്കൂടാതെ പാക്കിസ്ഥാന് ബോർഡർ ആക്ഷൻ ടീമിലുള്ള രണ്ടു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച മൃതദേഹം സംസ്കരിക്കാൻ കഴിയാതെവന്നതോടെ ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ചന്പാ-സേരിയിലെ ശ്മശാനത്തിൽ ഭർത്താവിന്റെ അന്ത്യകർമകളിൽ നവജാതശിശുവുമായി ശിമുദേവി പങ്കെടുത്തതു നാട്ടുകാരെ കണ്ണീരണിയിച്ചു. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 2003ലാണ് രഞ്ജീത് സിംഗ് ജമ്മു കാഷ്മീരിലെ ലൈറ്റ് ഇൻഫൻട്രി വിഭാഗത്തിൽ ചേർന്നത്.
മൂന്നു സൈനികരെക്കൂടാതെ പാക്കിസ്ഥാന് ബോർഡർ ആക്ഷൻ ടീമിലുള്ള രണ്ടു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച മൃതദേഹം സംസ്കരിക്കാൻ കഴിയാതെവന്നതോടെ ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ചന്പാ-സേരിയിലെ ശ്മശാനത്തിൽ ഭർത്താവിന്റെ അന്ത്യകർമകളിൽ നവജാതശിശുവുമായി ശിമുദേവി പങ്കെടുത്തതു നാട്ടുകാരെ കണ്ണീരണിയിച്ചു. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 2003ലാണ് രഞ്ജീത് സിംഗ് ജമ്മു കാഷ്മീരിലെ ലൈറ്റ് ഇൻഫൻട്രി വിഭാഗത്തിൽ ചേർന്നത്.