അങ്കാറ: ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ സൗദി സ്വദേശികളെ വിചാരണ ചെയ്യാൻ വിട്ടുതരണമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ ആവശ്യപ്പെട്ടു. ദിവസങ്ങൾക്കു മുന്പേയുള്ള ആസൂത്രണം അനുസരിച്ചാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല നടത്തിയത്. കൊലപാതകത്തിന് ഉത്തരവിട്ടത് ആരെന്നറിയണം. തുർക്കി ഭരിക്കുന്ന എകെ പാർട്ടിയുടെ എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു എർദോഗൻ.
കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. ഇവരുടെ വിചാരണ തുർക്കിയിൽ വേണമെന്നാണ് എർദോഗൻ ആവശ്യപ്പെട്ടത്. കൊലപാതകത്തിൽ പങ്കുള്ള എല്ലാവരും ശിക്ഷ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. കൃത്യമായ ആസൂത്രണം നടത്തിയാണ് കൊലയാളിസംഘം സൗദിയിൽനിന്ന് തുർക്കിയിലെത്തിയത്. ഇതിന്റെ ഭാഗമായി സൗദി കോൺസുലേറ്റിലെ നിരീക്ഷണകാമറാ സംവിധാനം പ്രവർത്തനരഹിതമാക്കുകയും ഹാർഡ്ഡിസ്ക് നീക്കം ചെയ്യുകയുമുണ്ടായി.
ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും നഗ്നസത്യം തുർക്കി പുറത്തുകൊണ്ടുവരുമെന്നും എർദോഗൻ പറഞ്ഞു. ആരാണ് കൊലയ്ക്ക് ഉത്തരവിട്ടതെന്നും മൃതദേഹം എന്തു ചെയ്തെന്നും തുർക്കിക്കറിയണമെന്ന് എർദോഗൻ പറഞ്ഞെങ്കിലും സംസാരത്തിലൊരിടത്തും അദ്ദേഹം സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ പേര് പരാമർശിച്ചില്ല. സൗദി രാജാവ് സൽമാൻ വാഗ്ദാനം ചെയ്ത സഹകരണത്തിൽ വിശ്വാസമുണ്ടെന്നും എർദോഗൻ പറഞ്ഞു.
ഖഷോഗിയുടെ കൊലപാതകം സൗദിയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ ഗുരുതരമായി ബാധിച്ചുതുടങ്ങി. റിയാദിൽ ആരംഭിച്ച ത്രിദിന നിക്ഷേപക ഉച്ചകോടിയിൽനിന്ന് നിരവധി പ്രമുഖ കന്പനികൾ പിൻവാങ്ങി. ഗോൾഡ്മാൻ സാക്സ്, ജെപി മോർഗൻ, ഊബർ പ്രതിനിധികൾ, ഐഎംഫ് മേധാവി ക്രിസ്റ്റീൻ ലാഗാർദ് എന്നിവർ ഇതിൽപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സൗദിക്ക് ആയുധം നല്കാനാവില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. 4.8 കോടി ഡോളറിന്റെ ആയുധം നല്കാമെന്ന് കഴിഞ്ഞമാസം ജർമനി സമ്മതിച്ചതായിരുന്നു. ഇതിനിടെ സിഐഎ മേധാവി ജീന ഹെസ്പൽ യുഎസിൽനിന്ന് തുർക്കിയിലേക്കു യാത്രതിരിച്ചു.
മാധ്യമപ്രവർത്തകനായ ഖഷോഗി സൗദി രാജകുടുംബത്തിന്റെ മുൻ ഉപദേഷ്ടാവാണ്. മുഹമ്മദ് ബിൻസൽമാനുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് അമേരിക്കയിലേക്കു കടന്ന അദ്ദേഹം വാഷിംഗ്ടൺ പോസ്റ്റിൽ പംക്തി എഴുതിയിരുന്നു. ഈ മാസം രണ്ടിന് വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ തുർക്കിയിലെ കോൺസുലേറ്റിലെത്തിയ അദ്ദേഹത്തെ പിന്നെയാരും കണ്ടിട്ടില്ല. കൊലയ്ക്കിരയായി എന്ന തുർക്കിയുടെ ആരോപണം രണ്ടാഴ്ചയ്ക്കു ശേഷമാണ് സൗദി സമ്മതിച്ചത്.
സൽമാൻ രാജാവിനെ ഖഷോഗിയുടെ മകൻ സന്ദർശിച്ചു
ജമാൽ ഖഷോഗിയുടെ പുത്രൻ സലാ ഖഷോഗിയുമായി സൽമാൻ രാജാവും കിരിടാവകാശിയായ പുത്രൻ മുഹമ്മദ് ബിൻ സൽമാനും ഇന്നലെ കൂടിക്കാഴ്ച നടത്തി. റിയാദിലെ കൊട്ടാരത്തിലെത്തിയ സലായെ ഇരുവരും അനുശോചനം അറിയിച്ചു. സലായ്ക്കൊപ്പം ഖഷോഗിയുടെ ബന്ധുവായ സഹലുമുണ്ടായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. ഇവരുടെ വിചാരണ തുർക്കിയിൽ വേണമെന്നാണ് എർദോഗൻ ആവശ്യപ്പെട്ടത്. കൊലപാതകത്തിൽ പങ്കുള്ള എല്ലാവരും ശിക്ഷ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. കൃത്യമായ ആസൂത്രണം നടത്തിയാണ് കൊലയാളിസംഘം സൗദിയിൽനിന്ന് തുർക്കിയിലെത്തിയത്. ഇതിന്റെ ഭാഗമായി സൗദി കോൺസുലേറ്റിലെ നിരീക്ഷണകാമറാ സംവിധാനം പ്രവർത്തനരഹിതമാക്കുകയും ഹാർഡ്ഡിസ്ക് നീക്കം ചെയ്യുകയുമുണ്ടായി.
ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും നഗ്നസത്യം തുർക്കി പുറത്തുകൊണ്ടുവരുമെന്നും എർദോഗൻ പറഞ്ഞു. ആരാണ് കൊലയ്ക്ക് ഉത്തരവിട്ടതെന്നും മൃതദേഹം എന്തു ചെയ്തെന്നും തുർക്കിക്കറിയണമെന്ന് എർദോഗൻ പറഞ്ഞെങ്കിലും സംസാരത്തിലൊരിടത്തും അദ്ദേഹം സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ പേര് പരാമർശിച്ചില്ല. സൗദി രാജാവ് സൽമാൻ വാഗ്ദാനം ചെയ്ത സഹകരണത്തിൽ വിശ്വാസമുണ്ടെന്നും എർദോഗൻ പറഞ്ഞു.
ഖഷോഗിയുടെ കൊലപാതകം സൗദിയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ ഗുരുതരമായി ബാധിച്ചുതുടങ്ങി. റിയാദിൽ ആരംഭിച്ച ത്രിദിന നിക്ഷേപക ഉച്ചകോടിയിൽനിന്ന് നിരവധി പ്രമുഖ കന്പനികൾ പിൻവാങ്ങി. ഗോൾഡ്മാൻ സാക്സ്, ജെപി മോർഗൻ, ഊബർ പ്രതിനിധികൾ, ഐഎംഫ് മേധാവി ക്രിസ്റ്റീൻ ലാഗാർദ് എന്നിവർ ഇതിൽപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സൗദിക്ക് ആയുധം നല്കാനാവില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. 4.8 കോടി ഡോളറിന്റെ ആയുധം നല്കാമെന്ന് കഴിഞ്ഞമാസം ജർമനി സമ്മതിച്ചതായിരുന്നു. ഇതിനിടെ സിഐഎ മേധാവി ജീന ഹെസ്പൽ യുഎസിൽനിന്ന് തുർക്കിയിലേക്കു യാത്രതിരിച്ചു.
മാധ്യമപ്രവർത്തകനായ ഖഷോഗി സൗദി രാജകുടുംബത്തിന്റെ മുൻ ഉപദേഷ്ടാവാണ്. മുഹമ്മദ് ബിൻസൽമാനുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് അമേരിക്കയിലേക്കു കടന്ന അദ്ദേഹം വാഷിംഗ്ടൺ പോസ്റ്റിൽ പംക്തി എഴുതിയിരുന്നു. ഈ മാസം രണ്ടിന് വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ തുർക്കിയിലെ കോൺസുലേറ്റിലെത്തിയ അദ്ദേഹത്തെ പിന്നെയാരും കണ്ടിട്ടില്ല. കൊലയ്ക്കിരയായി എന്ന തുർക്കിയുടെ ആരോപണം രണ്ടാഴ്ചയ്ക്കു ശേഷമാണ് സൗദി സമ്മതിച്ചത്.
സൽമാൻ രാജാവിനെ ഖഷോഗിയുടെ മകൻ സന്ദർശിച്ചു
ജമാൽ ഖഷോഗിയുടെ പുത്രൻ സലാ ഖഷോഗിയുമായി സൽമാൻ രാജാവും കിരിടാവകാശിയായ പുത്രൻ മുഹമ്മദ് ബിൻ സൽമാനും ഇന്നലെ കൂടിക്കാഴ്ച നടത്തി. റിയാദിലെ കൊട്ടാരത്തിലെത്തിയ സലായെ ഇരുവരും അനുശോചനം അറിയിച്ചു. സലായ്ക്കൊപ്പം ഖഷോഗിയുടെ ബന്ധുവായ സഹലുമുണ്ടായിരുന്നു.