കൊളംബോ: ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാം ഏകദിനത്തിൽ ശ്രീലങ്കയ്ക്കു ജയം. പരന്പര നഷ്ടമായ ശ്രീലങ്കയ്ക്ക് അവസാന മത്സരത്തിലെ ജയം ആശ്വാസമായി. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 219 റണ്‍സിനാണ് ശ്രീലങ്ക ജയിച്ചത്. പരന്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. 50 ഓവറിൽ ആറു വിക്കറ്റിന് 366 റണ്‍സ് എടുത്ത ശ്രീലങ്കയ്ക്കെതിരേ ഇംഗ്ലണ്ടിന് 26.1 ഓവറിൽ ഒന്‍പത് വിക്കറ്റിന് 132 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ലങ്കയ്ക്കു ജയിക്കാനായി ഒരു വിക്കറ്റ് മാത്രം മതിയെന്നിരിക്കേ മഴയെത്തി. ബെൻ സ്റ്റോക് (67 റൺസ്) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
ഡിക്വെല്ല (95 റണ്‍സ്), സമരവിക്രമ (54 റണ്‍സ്), ദിനേശ് ചൻഡിമൽ (80 റണ്‍സ്), കുശാൽ മെൻഡിസ് (56 റണ്‍സ്) എന്നിവർ മികച്ച പ്രകടനം നടത്തിയപ്പോൾ ലങ്ക മികച്ച സ്കോറിലെത്തി. കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് ഓവർ പൂർത്തിയാകും മുന്‍പ് മൂന്ന് വിക്കറ്റുകൾ ഇംഗ്ലണ്ടിനു നഷ്ടപ്പെട്ടു. അതോടെ 1.4 ഓവറിൽ നാല് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി ഇംഗ്ലണ്ട്.
ശ്രീലങ്കയ്ക്കു കൂറ്റൻ ജയം
12:55 AM Oct 24, 2018 | Deepika.com