ന്യൂഡൽഹി: പുരുഷന്റെ വിവാഹപ്രായം 21ൽനിന്നു 18 ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഇത്തരം കാര്യങ്ങൾ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ നടപടി. ഹർജി നൽകിയ അഭിഭാഷകൻ അശോക് പാണ്ഡേയ്ക്ക് കോടതി 25,000 രൂപ പിഴയും വിധിച്ചു.
പതിനെട്ടു വയസ് കഴിയുന്പോൾ വോട്ട് ചെയ്യുകയും സൈന്യത്തിൽ ചേരുകയും ചെയ്യാമെങ്കിൽ വിവാഹം ചെയ്യുന്നതിനു നിയന്ത്രണമേർപ്പെടുത്തുന്നത് നീതിനിഷേധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഈ ആവശ്യമുന്നയിക്കേണ്ടത് 50 വയസുള്ള ആളല്ലെന്നും ഇത്തരം ആവശ്യങ്ങൾക്ക് ബന്ധപ്പെട്ടവർതന്നെയാണ് കോടതിയെ സമീപിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. 18 വയസുള്ള പുരുഷൻ ഇക്കാര്യം ആവശ്യപ്പെട്ടാൽ അപ്പോൾ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി.
പതിനെട്ടു വയസ് കഴിയുന്പോൾ വോട്ട് ചെയ്യുകയും സൈന്യത്തിൽ ചേരുകയും ചെയ്യാമെങ്കിൽ വിവാഹം ചെയ്യുന്നതിനു നിയന്ത്രണമേർപ്പെടുത്തുന്നത് നീതിനിഷേധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഈ ആവശ്യമുന്നയിക്കേണ്ടത് 50 വയസുള്ള ആളല്ലെന്നും ഇത്തരം ആവശ്യങ്ങൾക്ക് ബന്ധപ്പെട്ടവർതന്നെയാണ് കോടതിയെ സമീപിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. 18 വയസുള്ള പുരുഷൻ ഇക്കാര്യം ആവശ്യപ്പെട്ടാൽ അപ്പോൾ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി.