ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകളെ തിരിച്ചറിയുന്ന വിധത്തിൽ ഫോട്ടോയും മറ്റുവിവരങ്ങളും വെളിപ്പെടുത്തുന്ന മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നു സുപ്രീം കോടതി.
പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ എന്നിവരോടാണ് കോടതി വിശദീകരണം തേടിയത്. ഇത്തരം കേസുകളിൽ മാധ്യമങ്ങൾക്കു പങ്കുണ്ടെങ്കിൽ അക്കാര്യം പോലീസിനെ അറിയിക്കാത്തത് എന്തെന്നു വിശദമാക്കണമെന്നും ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ബിഹാറിലെ മുസഫർപുരിൽ സർക്കാരിന്റെ സംരക്ഷിത കേന്ദ്രത്തിൽ പെണ്‍കുട്ടികൾ ലൈംഗിക പീഡനത്തിനിരയായതു സംബന്ധിച്ച കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. മുസഫർപുർ കേസിൽ മാധ്യമ റിപ്പോർട്ടുകൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ പാറ്റ്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരേ നൽകിയ അപേക്ഷയാണ് കോടതി പരിഗണിച്ചത്. കേസിൽ ഇരകളായവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് മാധ്യമങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാരിന്റെ വാദം.
ഇരകളുടെ വിവരങ്ങളും ഫോട്ടോയും അടക്കമുള്ളവ പ്രസിദ്ധപ്പെടുത്തിയാൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരേ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റിയും കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് വിശദീകരണം നൽകാൻ മാധ്യമങ്ങളുടെ നിയന്ത്രണ ബോഡികളോടു കോടതി നിർദേശിച്ചത്. ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സംഭവങ്ങളിൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരേ നടപടിക്കു ശിപാർശ നൽകാത്തത് അതിശയിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ എന്നിവരോടാണ് കോടതി വിശദീകരണം തേടിയത്. ഇത്തരം കേസുകളിൽ മാധ്യമങ്ങൾക്കു പങ്കുണ്ടെങ്കിൽ അക്കാര്യം പോലീസിനെ അറിയിക്കാത്തത് എന്തെന്നു വിശദമാക്കണമെന്നും ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ബിഹാറിലെ മുസഫർപുരിൽ സർക്കാരിന്റെ സംരക്ഷിത കേന്ദ്രത്തിൽ പെണ്‍കുട്ടികൾ ലൈംഗിക പീഡനത്തിനിരയായതു സംബന്ധിച്ച കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. മുസഫർപുർ കേസിൽ മാധ്യമ റിപ്പോർട്ടുകൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ പാറ്റ്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരേ നൽകിയ അപേക്ഷയാണ് കോടതി പരിഗണിച്ചത്. കേസിൽ ഇരകളായവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് മാധ്യമങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാരിന്റെ വാദം.
ഇരകളുടെ വിവരങ്ങളും ഫോട്ടോയും അടക്കമുള്ളവ പ്രസിദ്ധപ്പെടുത്തിയാൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരേ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റിയും കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് വിശദീകരണം നൽകാൻ മാധ്യമങ്ങളുടെ നിയന്ത്രണ ബോഡികളോടു കോടതി നിർദേശിച്ചത്. ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സംഭവങ്ങളിൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരേ നടപടിക്കു ശിപാർശ നൽകാത്തത് അതിശയിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.