റായ്പുർ: കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുടെ മകൾ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി മെഹുൾ ചോക്സിയിൽനിന്നു പണം സ്വീകരിച്ചുവെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ആരോപണം. ഭീഷണിയും അടിച്ചമർത്തലും മൂലം മാധ്യമങ്ങൾ ഇക്കാര്യം മറച്ചുവച്ചുവെന്നു രാഹുൽ പറഞ്ഞു. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന കർഷകറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നീരവ് മോദിയും മെഹുൾ ചോക്സിയും 35,000 കോടി രൂപ അടിച്ചുമാറ്റി രാജ്യം വിട്ടവരാണ്. ധനമന്ത്രി ജയ്റ്റ്ലിയുടെ മകളുടെ അക്കൗണ്ടിൽ ചോക്സി ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചിട്ടുണ്ട്. ചോക്സിക്കെതിരേ ഒരു നടപടിയും ജയ്റ്റ്ലി സ്വീകരിച്ചിട്ടില്ല.
ഇതുമൂലമാണു അയാൾ രാജ്യം വിട്ടത്. ജയ്റ്റ്ലിയുടെ മകളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വിവരങ്ങൾ കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയതാണ്. എന്നാൽ പ്രധാന മാധ്യമങ്ങളൊന്നും ഇക്കാര്യം കൈകാര്യം ചെയ്തില്ല-രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
നീരവ് മോദിയും മെഹുൾ ചോക്സിയും 35,000 കോടി രൂപ അടിച്ചുമാറ്റി രാജ്യം വിട്ടവരാണ്. ധനമന്ത്രി ജയ്റ്റ്ലിയുടെ മകളുടെ അക്കൗണ്ടിൽ ചോക്സി ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചിട്ടുണ്ട്. ചോക്സിക്കെതിരേ ഒരു നടപടിയും ജയ്റ്റ്ലി സ്വീകരിച്ചിട്ടില്ല.
ഇതുമൂലമാണു അയാൾ രാജ്യം വിട്ടത്. ജയ്റ്റ്ലിയുടെ മകളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വിവരങ്ങൾ കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയതാണ്. എന്നാൽ പ്രധാന മാധ്യമങ്ങളൊന്നും ഇക്കാര്യം കൈകാര്യം ചെയ്തില്ല-രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.