ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപുരിൽ ദസൂയയിലെ സെന്റ് പോൾസ് കോണ്വെന്റിനോടു ചേർന്ന കെട്ടിടത്തിൽ ജലന്ധർ രൂപതാംഗമായ വൈദികനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ(62) ആണ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഹോഷിയാർപുർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദൽജീത് സിംഗ് ഖാഖ് പറഞ്ഞു.
മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടില്ല. കിടക്കയിൽ ഛർദിച്ച നിലയിലായിരുന്നു. അടുത്തുനിന്ന് രക്തസമ്മർദത്തിന് കഴിക്കുന്ന മരുന്നുകൾ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.
ബന്ധുക്കൾ കേരളത്തിൽ പരാതി നൽകിയിട്ടുള്ളതിനാൽ ഇതുവരെ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ല. രാവിലെ പത്തിനു ശേഷവും ഫാ. കുര്യാക്കോസ് ഉണരാത്തതിൽ സംശയം പ്രകടിപ്പിച്ചു പാചകക്കാരൻ വിവരം അറിയിച്ചതിനെത്തുടർന്നാണ് സെന്റ്പോൾസ് കോണ്വെന്റിലെ സിസ്റ്റർമാർ മുറിയിൽ മുട്ടി വിളിച്ചത്. പ്രതികരണം ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് കിടക്കയിൽ കിടക്കുന്നത് കണ്ടത്. ജോലിക്കാരുടെ സഹായത്തോടെ വാതിൽ തുറന്ന് അകത്തു കയറി. ഉടൻതന്നെ ഹോഷിയാർപുർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കടുത്ത രക്തസമ്മർദമുള്ള ഫാ. കുര്യാക്കോസ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നുവെന്ന് ജലന്ധർ എപ്പിസ്കോപ്പൽ വികാറും കത്തീഡ്രൽ റെക്ടറുമായ ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിൽ പറഞ്ഞു. അസുഖംമൂലം ക്ഷീണത്തി ലായിരുന്നതിനാൽ രൂപതയിലോ ഇടവകയിലോ ഫാ.കുര്യാക്കോസ് മറ്റു ചുമതലകളൊന്നും വഹിച്ചിരുന്നില്ല. കംപ്യൂട്ടർ വിദഗ്ധനായ അദ്ദേഹം രാത്രി വൈകി ഉറക്കമിളച്ചിരിക്കുന്നതും വൈകി ഉണരുന്നതും പതിവായിരുന്നതു കൊണ്ടാണ് പത്തുമണി വരെ ശ്രദ്ധിക്കാതെ പോയതെന്നും ഫാ. മൈക്കിൾ പറഞ്ഞു.
മരണ വിവരം അറിഞ്ഞ ഉടൻ തന്നെ ഫാ. കുര്യാക്കോസിന്റെ കേരളത്തിലുള്ള ബന്ധുക്കളെ രൂപത അധികൃതർ ബന്ധപ്പെട്ടിരുന്നു. പിന്നീട് കേരളത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ പോലീസിൽ കേസ് നൽകിയതായി അറിയുന്നു. തുടർന്ന് രൂപത അധികൃതർ ഹോഷിയാർപൂരിൽ പോലീസിനെ വിവരം അറിയിക്കുകയും നിയമനടപടികളിലേക്കു മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരൻ പരാതിയിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് പോസ്റ്റ്മോർട്ടം നീട്ടി വച്ചിരിക്കുന്നത്. ഇതിനോടകം പഞ്ചാബിൽ തന്നെയുള്ള ഫാ. കുര്യാക്കോസിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.
കന്യാസ്ത്രീയുടെ പരാതിയെത്തുടർന്നുള്ള കേസിൽ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഫാ. കുര്യാക്കോസ് കാട്ടുതറ മൊഴിനൽകിയിരുന്നു. ഫാ. കുര്യാക്കോസും മറ്റൊരു വൈദികനുമാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ, ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോയിരുന്നതിനാൽ ഇദ്ദേഹത്തിനൊപ്പമുള്ള വൈദികൻ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തുണ്ടായിരുന്നില്ല.
ഫാ. കുര്യക്കോസ് കാട്ടുതറയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്നരോപിച്ച് ബന്ധുക്കൾ ചേർത്തല ഡിവൈഎസ്പിക്കു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ എത്താതെ പോസ്റ്റ്മോർട്ടം നടത്തരുതെന്ന് ജലന്ധർ ആശുപത്രിക്ക് ചേർത്തല ഡിവൈഎസ്പി നിർദേശം നൽകിയിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. വൈദികന്റെ സഹോദരൻ ജോസ് കുര്യൻ ഇന്നലെ രാത്രി വിമാന മാർഗം പഞ്ചാബിലേക്കു പുറപ്പെട്ടു.
ചേർത്തല പള്ളിപ്പുറം കാട്ടുതറ പരേതരായ കുര്യൻ- കൊച്ചുത്രേസ്യ ദന്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തെ മകനാണ് ഫാ. കുര്യക്കോസ് . സഹോദരങ്ങൾ: ജോയി, ജോസ്, ജോർജ്കുട്ടി,ടോമിച്ചൻ(ഒമാൻ).
സ്വാഭാവിക മരണം: പോലീസ്
ന്യൂഡൽഹി: ഫാ. കുര്യാക്കോസ് കാട്ടുതറയുടേത് സ്വാഭാവിക മരണമാണെന്നാണു പ്രാഥമിക നിഗമനമെന്ന് ഹോഷിയാപുർ എസ്പി ജെ. ഇളഞ്ചെഴിയൻ. ആരോപണമുയർന്ന പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടത്തിന് ഡോക്ടർമാരുടെ ബോർഡ് രൂപീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വൈദികന്റെ മുറിയിൽ ആരെങ്കിലും അതിക്രമിച്ച് കയറിയതിന് തെളിവില്ല. ബന്ധുക്കളെത്തിയ ശേഷം അവരുടെ മൊഴിയെടുക്കുമെന്നും അന്വേഷണം തുടരുകയാണെന്നും എസ്പി പറഞ്ഞു.
മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടില്ല. കിടക്കയിൽ ഛർദിച്ച നിലയിലായിരുന്നു. അടുത്തുനിന്ന് രക്തസമ്മർദത്തിന് കഴിക്കുന്ന മരുന്നുകൾ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.
ബന്ധുക്കൾ കേരളത്തിൽ പരാതി നൽകിയിട്ടുള്ളതിനാൽ ഇതുവരെ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ല. രാവിലെ പത്തിനു ശേഷവും ഫാ. കുര്യാക്കോസ് ഉണരാത്തതിൽ സംശയം പ്രകടിപ്പിച്ചു പാചകക്കാരൻ വിവരം അറിയിച്ചതിനെത്തുടർന്നാണ് സെന്റ്പോൾസ് കോണ്വെന്റിലെ സിസ്റ്റർമാർ മുറിയിൽ മുട്ടി വിളിച്ചത്. പ്രതികരണം ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് കിടക്കയിൽ കിടക്കുന്നത് കണ്ടത്. ജോലിക്കാരുടെ സഹായത്തോടെ വാതിൽ തുറന്ന് അകത്തു കയറി. ഉടൻതന്നെ ഹോഷിയാർപുർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കടുത്ത രക്തസമ്മർദമുള്ള ഫാ. കുര്യാക്കോസ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നുവെന്ന് ജലന്ധർ എപ്പിസ്കോപ്പൽ വികാറും കത്തീഡ്രൽ റെക്ടറുമായ ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിൽ പറഞ്ഞു. അസുഖംമൂലം ക്ഷീണത്തി ലായിരുന്നതിനാൽ രൂപതയിലോ ഇടവകയിലോ ഫാ.കുര്യാക്കോസ് മറ്റു ചുമതലകളൊന്നും വഹിച്ചിരുന്നില്ല. കംപ്യൂട്ടർ വിദഗ്ധനായ അദ്ദേഹം രാത്രി വൈകി ഉറക്കമിളച്ചിരിക്കുന്നതും വൈകി ഉണരുന്നതും പതിവായിരുന്നതു കൊണ്ടാണ് പത്തുമണി വരെ ശ്രദ്ധിക്കാതെ പോയതെന്നും ഫാ. മൈക്കിൾ പറഞ്ഞു.
മരണ വിവരം അറിഞ്ഞ ഉടൻ തന്നെ ഫാ. കുര്യാക്കോസിന്റെ കേരളത്തിലുള്ള ബന്ധുക്കളെ രൂപത അധികൃതർ ബന്ധപ്പെട്ടിരുന്നു. പിന്നീട് കേരളത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ പോലീസിൽ കേസ് നൽകിയതായി അറിയുന്നു. തുടർന്ന് രൂപത അധികൃതർ ഹോഷിയാർപൂരിൽ പോലീസിനെ വിവരം അറിയിക്കുകയും നിയമനടപടികളിലേക്കു മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരൻ പരാതിയിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് പോസ്റ്റ്മോർട്ടം നീട്ടി വച്ചിരിക്കുന്നത്. ഇതിനോടകം പഞ്ചാബിൽ തന്നെയുള്ള ഫാ. കുര്യാക്കോസിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.
കന്യാസ്ത്രീയുടെ പരാതിയെത്തുടർന്നുള്ള കേസിൽ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഫാ. കുര്യാക്കോസ് കാട്ടുതറ മൊഴിനൽകിയിരുന്നു. ഫാ. കുര്യാക്കോസും മറ്റൊരു വൈദികനുമാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ, ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോയിരുന്നതിനാൽ ഇദ്ദേഹത്തിനൊപ്പമുള്ള വൈദികൻ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തുണ്ടായിരുന്നില്ല.
ഫാ. കുര്യക്കോസ് കാട്ടുതറയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്നരോപിച്ച് ബന്ധുക്കൾ ചേർത്തല ഡിവൈഎസ്പിക്കു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ എത്താതെ പോസ്റ്റ്മോർട്ടം നടത്തരുതെന്ന് ജലന്ധർ ആശുപത്രിക്ക് ചേർത്തല ഡിവൈഎസ്പി നിർദേശം നൽകിയിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. വൈദികന്റെ സഹോദരൻ ജോസ് കുര്യൻ ഇന്നലെ രാത്രി വിമാന മാർഗം പഞ്ചാബിലേക്കു പുറപ്പെട്ടു.
ചേർത്തല പള്ളിപ്പുറം കാട്ടുതറ പരേതരായ കുര്യൻ- കൊച്ചുത്രേസ്യ ദന്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തെ മകനാണ് ഫാ. കുര്യക്കോസ് . സഹോദരങ്ങൾ: ജോയി, ജോസ്, ജോർജ്കുട്ടി,ടോമിച്ചൻ(ഒമാൻ).
സ്വാഭാവിക മരണം: പോലീസ്
ന്യൂഡൽഹി: ഫാ. കുര്യാക്കോസ് കാട്ടുതറയുടേത് സ്വാഭാവിക മരണമാണെന്നാണു പ്രാഥമിക നിഗമനമെന്ന് ഹോഷിയാപുർ എസ്പി ജെ. ഇളഞ്ചെഴിയൻ. ആരോപണമുയർന്ന പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടത്തിന് ഡോക്ടർമാരുടെ ബോർഡ് രൂപീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വൈദികന്റെ മുറിയിൽ ആരെങ്കിലും അതിക്രമിച്ച് കയറിയതിന് തെളിവില്ല. ബന്ധുക്കളെത്തിയ ശേഷം അവരുടെ മൊഴിയെടുക്കുമെന്നും അന്വേഷണം തുടരുകയാണെന്നും എസ്പി പറഞ്ഞു.