ബംഗളൂരു: ദേശീയ കാനൻ ലോ സൊസൈറ്റിയുടെ 32-ാം വാർഷികസമ്മേളനം ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽ ആരംഭിച്ചു. ’യുവജനങ്ങൾ- വിശ്വാസം, ദൈവവിളിയുടെ വിവേചനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി റോമിൽ നടന്നുകൊണ്ടിരിക്കുന്ന മെത്രാൻ സിനഡിന്റെ പശ്ചാത്തലത്തിൽ, കത്തോലിക്കാസഭാ സംവിധാനത്തിൽ അല്മായർക്കുള്ള സ്ഥാനവും ദൗത്യവുമാണ് സമ്മേളനത്തിന്റെ പ്രധാന പ്രമേയം.
ബംഗളൂരു അതിരൂപത ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാദോ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ രൂപതകളിൽനിന്നായി 200 ഓളം കാനൻനിയമ വിദഗ്ധരായ വൈദികരും സന്യാസിനികളും അല്മായരുമാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അല്മായ ശാക്തീകരണം സഭയിൽ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പ്രബന്ധാവതരണങ്ങളും ചർച്ചകളും സമ്മേളനത്തിൽ ഉണ്ടാകും. റോമിലെ സിനഡിൽ പങ്കെടുക്കുന്ന കാനൻ ലോ സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വീഡിയോ സന്ദേശത്തിലൂടെ കത്തോലിക്കാസഭയിൽ അല്മായരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടന സമ്മേളനത്തിൽ വ്യക്തമാക്കി.
മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ, ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. കുര്യൻ കാച്ചപ്പിള്ളി, കാനൻ ലോ സൊസൈറ്റി പ്രസിഡന്റ് റവ. ഡോ. ജോണ് മെൻഡോണ്സാ, വൈസ് പ്രസിഡന്റ് റവ. ഡോ. എസ്. അന്തോണിസാമി, സെക്രട്ടറി ഫാ. കെ.ടി. ഇമ്മാനുവൽ, ട്രഷറർ റവ. ഡോ. ജോണ് മോഹൻദാസ്, എക്സിക്യുട്ടീവ് അംഗങ്ങളായ റവ.ഡോ. ജോണ് ദിരവിയം, റവ.ഡോ. വർഗീസ് കോളുതറ എന്നിവർ പ്രസംഗിച്ചു. സമ്മേളനം 26നു സമാപിക്കും.
ബംഗളൂരു അതിരൂപത ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാദോ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ രൂപതകളിൽനിന്നായി 200 ഓളം കാനൻനിയമ വിദഗ്ധരായ വൈദികരും സന്യാസിനികളും അല്മായരുമാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അല്മായ ശാക്തീകരണം സഭയിൽ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പ്രബന്ധാവതരണങ്ങളും ചർച്ചകളും സമ്മേളനത്തിൽ ഉണ്ടാകും. റോമിലെ സിനഡിൽ പങ്കെടുക്കുന്ന കാനൻ ലോ സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വീഡിയോ സന്ദേശത്തിലൂടെ കത്തോലിക്കാസഭയിൽ അല്മായരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടന സമ്മേളനത്തിൽ വ്യക്തമാക്കി.
മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ, ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. കുര്യൻ കാച്ചപ്പിള്ളി, കാനൻ ലോ സൊസൈറ്റി പ്രസിഡന്റ് റവ. ഡോ. ജോണ് മെൻഡോണ്സാ, വൈസ് പ്രസിഡന്റ് റവ. ഡോ. എസ്. അന്തോണിസാമി, സെക്രട്ടറി ഫാ. കെ.ടി. ഇമ്മാനുവൽ, ട്രഷറർ റവ. ഡോ. ജോണ് മോഹൻദാസ്, എക്സിക്യുട്ടീവ് അംഗങ്ങളായ റവ.ഡോ. ജോണ് ദിരവിയം, റവ.ഡോ. വർഗീസ് കോളുതറ എന്നിവർ പ്രസംഗിച്ചു. സമ്മേളനം 26നു സമാപിക്കും.