ജയ്പുർ: ആഭരണത്തിനായി സന്യാസി മറ്റൊരു സന്യാസിയെ ക്ഷേത്രപരിസരത്തുവച്ചു കോടാലിക്കു വെട്ടിക്കൊന്നു. രാജസ്ഥാനിലെ കരൗലിയിൽ, ബദാപുരയിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ കഴിഞ്ഞിരുന്ന അലോക് സിംഗ് രാജ്പത്ത് എന്ന മൗനി ബാബയാണു കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ മോറീന നിവാസിയായ ലാലാറാം എന്ന ബാലക്ദാസാണു പ്രതി. മൗനി ബാബയുടെ ആഭരണങ്ങൾ കൈക്കലാക്കാനാണ് ബാലക്ദാസ് കൊടുംക്രൂരകൃത്യം ചെയ്തതെന്ന് മസാൽപുർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മഹേന്ദ്രസിംഗ് ചൗധരി പറഞ്ഞു.