ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് കളിക്കാര്‍ക്കെതിരേയുള്ള വാതുവയ്പ് ആരോപണം തള്ളിക്കൊണ്ട് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്ട്രേലിയയും രംഗത്തെത്തി. അല്‍ ജസീറ ചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു ഡോകുമെന്ററിയില്‍ 2010, 2012 വര്‍ഷത്തിനിടെ 15 അന്താരാഷ് ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ സ്പോട് ഫിക്സിംഗ് നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ കുറച്ചു കളിക്കാര്‍ ഏഴു മത്സരങ്ങളില്‍ സ്പോട് ഫിക്സിംഗ് നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ കാലത്ത് ഓസ്ട്രേലിയയുടെയും പാക്കിസ്ഥാന്റെയും കളിക്കാര്‍ സ്പോട് ഫിക്സിംഗ് നടത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
2012ലെ 20ട്വന്റി ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും 2011-2012 കാലയളവില്‍ നടന്ന ആറു ടെസ്റ്റുകളിലും ആറു ഏകദിനങ്ങളിലും വാതുവയ്പ്പ് നടന്നുവെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. വാതുവയ്പ്പില്‍ ഏഴ് ഇംഗ്ലീഷ് താരങ്ങളും അഞ്ച് ഓസ്ട്രേലിയന്‍ താരങ്ങളും മൂന്ന് പാകിസ്ഥാന് താരങ്ങളും പങ്കാളികളായതായും അല്‍ ജസീറ വെളിപ്പെടുത്തുന്നു.
അല്‍ ജസീറയുടെ ഈ വെളിപ്പെടുത്തലുകളാണ് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ തള്ളിക്കളഞ്ഞത്. ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ പൂര്‍ണമല്ലെന്നും അവ തീര്‍ത്തും മോശമായി തയാറാക്കിയതാണെന്നും വിവരങ്ങള്‍ക്ക് കൃത്യതയും കുറ്റങ്ങള്‍ തെളിയിക്കാനുള്ള കരുത്തും കുറവാണെന്നും ഇസിബി പത്രക്കുറിപ്പില്‍ അറിയിച്ചു. ആരോപണത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും ഇപ്പോഴത്തെയും മുന്‍ കളിക്കാരുടെയും പെരുമാറ്റത്തെയോ സ്വഭാവത്തെയോ സംശയമില്ലെന്നും ഇസിബി പറഞ്ഞു.
ഐസിസിയുടെ ആന്റി കറപ്ഷൻ യൂണിറ്റുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ക്രിക്കറ്റിനെ നശിപ്പിക്കുന്ന ഒരു പ്രവണതയും അനുവദിക്കില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടിവ് ജയിംസ് സതര്‍ലന്‍ഡ് പറഞ്ഞു.
വാതുവയ്്പ് ആരോപണം തള്ളി ബോര്‍ഡുകള്‍
12:15 AM Oct 23, 2018 | Deepika.com