അങ്കാറ: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി ഈസ്റ്റാംബൂളിലെ കോൺസുലേറ്റിൽ കൊല്ലപ്പെട്ട ദിവസം കോൺസുലേറ്റിൽനിന്ന് സൗദി രാജകുമാരന്റെ ഓഫീസിലേക്കും യുഎസിലേക്കും നടത്തിയ ഫോൺകോളുകൾ സംശയാസ്പദമാണെന്നു തുർക്കി പത്രം റിപ്പോർട്ട് ചെയ്തു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഓഫീസ് മേധാവിയായ ബാദർ അൽ അക്സറിനെ നാലുതവണ സൗദി കോൺസുലേറ്റിൽനിന്നു വിളിച്ചു.
യുഎസിലേക്കായിരുന്നു മറ്റൊരു കോൾ. രാജകുമാരന്റെ വിദേശയാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കാറുള്ള സംഘത്തിലെ അംഗമായ മാഹർ അബ്ദുൾ അസീസ് മുട്രെബാണ് ഫോൺ കോളുകൾ നടത്തിയതെന്ന് പത്രം പറഞ്ഞു. മുട്രെബ് സൗദി കോൺസുലേറ്റിൽ എത്താനിടയായ സാഹചര്യത്തെക്കുറിച്ച് ബന്ധപ്പെട്ടവർ വിശദീകരണം നൽകുന്നില്ല.
ഖഷോഗിയെ വധിച്ചശേഷം 15 അംഗ കൊലയാളിസംഘത്തിലെ ഒരാളായ മുസ്തഫ അൽ മദനി ഖഷോഗിയുടെ വസ്ത്രവും കണ്ണടയും ആപ്പിൾ വാച്ചും ധരിച്ച് കോൺസുലേറ്റ് മന്ദിരത്തിന്റെ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങുന്നതിന്റെ ദൃശ്യം സിഎൻഎൻ സംപ്രേഷണം ചെയ്തു. ഖഷോഗി ജീവനോടെ കോൺസുലേറ്റിനു പുറത്തുപോയെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ വേഷംകെട്ടൽ. ഖഷോഗിയുടെ അപരനായി ഇയാളെ സംഘത്തിൽ ഉൾപ്പെടുത്തിയതുതന്നെ മുൻകൂട്ടി ആസുത്രണം ചെയ്താണു വധം നടത്തിയതെന്നതിന്റെ തെളിവാണെന്നു ഒരു തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾ ഒരു സഹായിയോടൊപ്പം ടാക്സി പിടിച്ച് ഈസ്റ്റാംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്കിലേക്കാണു പോയത്. പിന്നീട് പൊതുശൗചാലയത്തിലെത്തി വേഷം മാറി തിരിച്ചുപോയി.
ഖഷോഗിവധം മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന് തുർക്കിയിലെ എകെ പാർട്ടി വക്താവ് ഒമർ സെലിക് അങ്കാറയിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. കോൺസുലേറ്റിലെ 25 സ്റ്റാഫംഗങ്ങൾക്ക് തുർക്കി പ്രോസിക്യൂട്ടർമാർ സമൻസ് അയച്ചു. പ്രസിഡന്റ് എർദോഗൻ ഇന്നു പാർലമെന്റിൽ പ്രസ്താവന ന ടത്തും.
ഖഷോഗിയുടെ മകനെ സൗദി രാജാവ് അനുശോചനം അറിയിച്ചു
ജമാൽ ഖഷോഗിയുടെ നിര്യാണത്തിൽ സൗദിയിലെ സൽമാൻ രാജാവും കിരീടാവകാശിയായ പുത്രൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചിച്ചു. സൗദിയിൽ താമസിക്കുന്ന ഖഷോഗിയുടെ മകൻ സലായെ ഫോണിൽ വിളിച്ചാണ് ഇരുവരും അനുശോചനം അറിയിച്ചത്. സലാ ഖഷോഗിക്ക് വിദേശയാത്രയ്ക്കു വിലക്കുള്ളതായി റിപ്പോർട്ടുണ്ട്.
ജമാൽ ഖഷോഗിയുടെ കാമുകി ഹാറ്റിസ് സെൻഗിസിന് 24 മണിക്കൂറും സുരക്ഷ നൽകാൻ തുർക്കി ഭരണകൂടം നിർദേശിച്ചതായി അനഡോലു വാർത്താ ഏജൻസി അറിയിച്ചു.
യുഎസിലേക്കായിരുന്നു മറ്റൊരു കോൾ. രാജകുമാരന്റെ വിദേശയാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കാറുള്ള സംഘത്തിലെ അംഗമായ മാഹർ അബ്ദുൾ അസീസ് മുട്രെബാണ് ഫോൺ കോളുകൾ നടത്തിയതെന്ന് പത്രം പറഞ്ഞു. മുട്രെബ് സൗദി കോൺസുലേറ്റിൽ എത്താനിടയായ സാഹചര്യത്തെക്കുറിച്ച് ബന്ധപ്പെട്ടവർ വിശദീകരണം നൽകുന്നില്ല.
ഖഷോഗിയെ വധിച്ചശേഷം 15 അംഗ കൊലയാളിസംഘത്തിലെ ഒരാളായ മുസ്തഫ അൽ മദനി ഖഷോഗിയുടെ വസ്ത്രവും കണ്ണടയും ആപ്പിൾ വാച്ചും ധരിച്ച് കോൺസുലേറ്റ് മന്ദിരത്തിന്റെ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങുന്നതിന്റെ ദൃശ്യം സിഎൻഎൻ സംപ്രേഷണം ചെയ്തു. ഖഷോഗി ജീവനോടെ കോൺസുലേറ്റിനു പുറത്തുപോയെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ വേഷംകെട്ടൽ. ഖഷോഗിയുടെ അപരനായി ഇയാളെ സംഘത്തിൽ ഉൾപ്പെടുത്തിയതുതന്നെ മുൻകൂട്ടി ആസുത്രണം ചെയ്താണു വധം നടത്തിയതെന്നതിന്റെ തെളിവാണെന്നു ഒരു തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾ ഒരു സഹായിയോടൊപ്പം ടാക്സി പിടിച്ച് ഈസ്റ്റാംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്കിലേക്കാണു പോയത്. പിന്നീട് പൊതുശൗചാലയത്തിലെത്തി വേഷം മാറി തിരിച്ചുപോയി.
ഖഷോഗിവധം മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന് തുർക്കിയിലെ എകെ പാർട്ടി വക്താവ് ഒമർ സെലിക് അങ്കാറയിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. കോൺസുലേറ്റിലെ 25 സ്റ്റാഫംഗങ്ങൾക്ക് തുർക്കി പ്രോസിക്യൂട്ടർമാർ സമൻസ് അയച്ചു. പ്രസിഡന്റ് എർദോഗൻ ഇന്നു പാർലമെന്റിൽ പ്രസ്താവന ന ടത്തും.
ഖഷോഗിയുടെ മകനെ സൗദി രാജാവ് അനുശോചനം അറിയിച്ചു
ജമാൽ ഖഷോഗിയുടെ നിര്യാണത്തിൽ സൗദിയിലെ സൽമാൻ രാജാവും കിരീടാവകാശിയായ പുത്രൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചിച്ചു. സൗദിയിൽ താമസിക്കുന്ന ഖഷോഗിയുടെ മകൻ സലായെ ഫോണിൽ വിളിച്ചാണ് ഇരുവരും അനുശോചനം അറിയിച്ചത്. സലാ ഖഷോഗിക്ക് വിദേശയാത്രയ്ക്കു വിലക്കുള്ളതായി റിപ്പോർട്ടുണ്ട്.
ജമാൽ ഖഷോഗിയുടെ കാമുകി ഹാറ്റിസ് സെൻഗിസിന് 24 മണിക്കൂറും സുരക്ഷ നൽകാൻ തുർക്കി ഭരണകൂടം നിർദേശിച്ചതായി അനഡോലു വാർത്താ ഏജൻസി അറിയിച്ചു.