ഹെൽസിങ്കി: നാസികളുടെ അണ്വായുധ പദ്ധതി തകർക്കാൻ നേതൃത്വം നല്കിയ നോർവീജിയൻ സൈനികൻ ജോവാക്കിം റോൺബെർഗ് 99-ാം വയസിൽ അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനിടെ റോൺബെർഗ് നടത്തിയ സാഹസിക പോരാട്ടത്തെ ഉപജീവിച്ച് ഹോളിവുഡ് സിനിമയും നിരവധി ടിവി സീരിയലുകളും നിർമിക്കപ്പെട്ടു. പുസ്തകങ്ങളും രചിക്കപ്പെട്ടു.
1919-ലാണ് ജനനം. ഹിറ്റ്ലറുടെ നാസിപ്പട 1940ൽ നോർവേയിൽ അധിനിവേശം നടത്തിയപ്പോൾ ഒളിച്ചോടി ബ്രിട്ടനിലെത്തി. അവിടെ നോർവീജിയൻ രാജ്യസ്നേഹികൾ രൂപീകരിച്ച സേനയിൽ അംഗമായി.
തെക്കൻ നോർവേയിലെ നോഴ്സ്ക് ഹൈഡ്രോ ഫെസിലിറ്റി എന്ന ആണവഗവേഷണകേന്ദ്രം നാസികളുടെ നിയന്ത്രണത്തിലായിരുന്നു. അണ്വായുധം വികസിപ്പിക്കാൻ വേണ്ട ‘ഘനജലം’ അന്ന് വ്യാപകമായി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏക കേന്ദ്രമായിരുന്നു ഇത്. കേന്ദ്രം തകർക്കാനായി നിയോഗിക്കപ്പെട്ട നോർവീജിയൻ സൈനിക സംഘത്തിനു നേതൃത്വം നല്കിയത് റോൺബെർഗ് ആയിരുന്നു. 1943 ഫെബ്രുവരിയിൽ അദ്ദേഹമടക്കം ആറുപേർ പാരഷൂട്ടിൽ ഇറങ്ങി, കനത്ത കാവലുള്ള കേന്ദ്രത്തിൽ നുഴഞ്ഞുകയറി ബോംബുവച്ചു തകർത്തശേഷം രക്ഷപ്പെട്ടു.
മൂവായിരം നാസി പടയാളികൾ റോൺബെർഗിന്റെ സംഘത്തെ തെരഞ്ഞിറങ്ങിയെങ്കിലും പിടികൂടാനായില്ല. റോൺബെർഗ് സ്വീഡനിലേക്കാണു രക്ഷപ്പെട്ടത്. യുദ്ധാനന്തരം റേഡിയോ ജോക്കിയായി പ്രവർത്തിച്ച റോൺബെർഗ് 1970 വരെ ഇതേക്കുറിച്ചൊന്നും കാര്യമായി സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല.
1965ൽ പുറത്തിറങ്ങിയ, കിർക്ക് ഡഗ്ലസ് അഭിനയിച്ച ദ ഹീറോസ് ഓഫ് ടെലിമാർക്ക് എന്ന ഹോളിവുഡ് ചിത്രം റോൺബെർഗിന്റെ സാഹസികതയെ അടിസ്ഥാനമാക്കിയെടുത്തതാണ്.
1919-ലാണ് ജനനം. ഹിറ്റ്ലറുടെ നാസിപ്പട 1940ൽ നോർവേയിൽ അധിനിവേശം നടത്തിയപ്പോൾ ഒളിച്ചോടി ബ്രിട്ടനിലെത്തി. അവിടെ നോർവീജിയൻ രാജ്യസ്നേഹികൾ രൂപീകരിച്ച സേനയിൽ അംഗമായി.
തെക്കൻ നോർവേയിലെ നോഴ്സ്ക് ഹൈഡ്രോ ഫെസിലിറ്റി എന്ന ആണവഗവേഷണകേന്ദ്രം നാസികളുടെ നിയന്ത്രണത്തിലായിരുന്നു. അണ്വായുധം വികസിപ്പിക്കാൻ വേണ്ട ‘ഘനജലം’ അന്ന് വ്യാപകമായി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏക കേന്ദ്രമായിരുന്നു ഇത്. കേന്ദ്രം തകർക്കാനായി നിയോഗിക്കപ്പെട്ട നോർവീജിയൻ സൈനിക സംഘത്തിനു നേതൃത്വം നല്കിയത് റോൺബെർഗ് ആയിരുന്നു. 1943 ഫെബ്രുവരിയിൽ അദ്ദേഹമടക്കം ആറുപേർ പാരഷൂട്ടിൽ ഇറങ്ങി, കനത്ത കാവലുള്ള കേന്ദ്രത്തിൽ നുഴഞ്ഞുകയറി ബോംബുവച്ചു തകർത്തശേഷം രക്ഷപ്പെട്ടു.
മൂവായിരം നാസി പടയാളികൾ റോൺബെർഗിന്റെ സംഘത്തെ തെരഞ്ഞിറങ്ങിയെങ്കിലും പിടികൂടാനായില്ല. റോൺബെർഗ് സ്വീഡനിലേക്കാണു രക്ഷപ്പെട്ടത്. യുദ്ധാനന്തരം റേഡിയോ ജോക്കിയായി പ്രവർത്തിച്ച റോൺബെർഗ് 1970 വരെ ഇതേക്കുറിച്ചൊന്നും കാര്യമായി സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല.
1965ൽ പുറത്തിറങ്ങിയ, കിർക്ക് ഡഗ്ലസ് അഭിനയിച്ച ദ ഹീറോസ് ഓഫ് ടെലിമാർക്ക് എന്ന ഹോളിവുഡ് ചിത്രം റോൺബെർഗിന്റെ സാഹസികതയെ അടിസ്ഥാനമാക്കിയെടുത്തതാണ്.