വത്തിക്കാൻ സിറ്റി: സഭയുടെ അജപാലന ശുശ്രൂഷകൾ കൂടുതൽ യുവജന സൗഹൃദമാകണമെന്നു സീറോ മലബാർ സഭാ യുവജന കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപതാ സഹായ മെത്രാനുമായ മാർ ജോസഫ് പണ്ടാരശേരിൽ. വത്തിക്കാനിൽ യുവജനങ്ങൾക്കായുള്ള മെത്രാന്മാരുടെ പ്രത്യേക സിനഡിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതവും കൂദാശകളിലധിഷ്ഠിതമായ സഭാജീവിതവും സഭയെ സ്നേഹിക്കാനും പൗരോഹിത്യ സന്യാസ ആഭിമുഖ്യങ്ങൾ യുവജനങ്ങളിൽ വളർത്താനും വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഴമായ വിശ്വാസ പരിശീലനത്തിലൂടെയും പ്രത്യേകിച്ചു മിഷൻലീഗ് സംഘടനയുടെ പ്രവർത്തനങ്ങളിലൂടെയും ദൈവവിളി പ്രോത്സാഹനത്തിനു സീറോ മലബാർ സവിശേഷ ശ്രദ്ധ നൽകുന്നുണ്ടെന്ന കാര്യം മാർ പണ്ടാരശേരിൽ സിനഡിൽ പങ്കുവച്ചു. സിനഡ് 28ന് സമാപിക്കും.
മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതവും കൂദാശകളിലധിഷ്ഠിതമായ സഭാജീവിതവും സഭയെ സ്നേഹിക്കാനും പൗരോഹിത്യ സന്യാസ ആഭിമുഖ്യങ്ങൾ യുവജനങ്ങളിൽ വളർത്താനും വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഴമായ വിശ്വാസ പരിശീലനത്തിലൂടെയും പ്രത്യേകിച്ചു മിഷൻലീഗ് സംഘടനയുടെ പ്രവർത്തനങ്ങളിലൂടെയും ദൈവവിളി പ്രോത്സാഹനത്തിനു സീറോ മലബാർ സവിശേഷ ശ്രദ്ധ നൽകുന്നുണ്ടെന്ന കാര്യം മാർ പണ്ടാരശേരിൽ സിനഡിൽ പങ്കുവച്ചു. സിനഡ് 28ന് സമാപിക്കും.