ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ഇന്നലെ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ ഏഴു നാട്ടുകാർ കൊല്ലപ്പെട്ടു. നാൽപ്പതോളം പേർക്കു പരിക്കേറ്റു. ഏറ്റുമുട്ടലിൽ മൂന്നു ജയ്ഷ് ഇ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ കൊല്ലപ്പെട്ടശേഷം ഏറ്റുമുട്ടൽ പ്രദേശത്ത് എത്തിയ നാട്ടുകാരാണു സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ലാരൂ ഗ്രാമത്തിലെ ഒരു വീട്ടിൽ ഒളിച്ച ഭീകരരുമായി ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ആറു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനുശേഷം ഭീകരരുടെ പക്കലുണ്ടായിരുന്ന ഷെല്ലുകളും ഗ്രനേഡുകളും പൊട്ടിത്തെറിച്ചതാണു നാട്ടുകാരുടെ മരണത്തിനിടയാ ക്കിയത്. സ് ഫോടകവസ്തുക്കൾക്കായി തെരച്ചിൽ അവസാനിക്കുംവരെ പ്രദേശത്തു പ്രവേശിക്കരുതെന്നു സൈന്യം ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ കൂട്ടാക്കിയില്ല. ഏറ്റുമുട്ടൽ സ്ഥലത്തുണ്ടായിരുന്ന ആയുധങ്ങൾ ശേഖരിച്ച് പിന്നീട് ഭീകരസംഘങ്ങൾക്ക് കൈമാറാനാണു നാട്ടുകാർ എത്തിയതെന്നു പോലീസ് ആരോപിച്ചു. സൈന്യം ഭാഗികമായി പിന്മാറിയ സമയത്തായിരുന്നു നാട്ടുകാർ എത്തിയത്.
ലാരൂ ഗ്രാമത്തിലെ ഒരു വീട്ടിൽ ഒളിച്ച ഭീകരരുമായി ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ആറു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനുശേഷം ഭീകരരുടെ പക്കലുണ്ടായിരുന്ന ഷെല്ലുകളും ഗ്രനേഡുകളും പൊട്ടിത്തെറിച്ചതാണു നാട്ടുകാരുടെ മരണത്തിനിടയാ ക്കിയത്. സ് ഫോടകവസ്തുക്കൾക്കായി തെരച്ചിൽ അവസാനിക്കുംവരെ പ്രദേശത്തു പ്രവേശിക്കരുതെന്നു സൈന്യം ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ കൂട്ടാക്കിയില്ല. ഏറ്റുമുട്ടൽ സ്ഥലത്തുണ്ടായിരുന്ന ആയുധങ്ങൾ ശേഖരിച്ച് പിന്നീട് ഭീകരസംഘങ്ങൾക്ക് കൈമാറാനാണു നാട്ടുകാർ എത്തിയതെന്നു പോലീസ് ആരോപിച്ചു. സൈന്യം ഭാഗികമായി പിന്മാറിയ സമയത്തായിരുന്നു നാട്ടുകാർ എത്തിയത്.