ന്യൂഡൽഹി: ഒരു കുടുംബത്തെ മഹത്വവത്കരിക്കാൻ വേണ്ടി ഒട്ടേറെ സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടം മനഃപൂർവം വിസ്മരിച്ചു കളഞ്ഞെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
സർദാർ വല്ലഭായ് പട്ടേൽ, ബി.ആർ. അംബേദ്കർ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞാണ് നെഹ്റു- ഗാന്ധി കുടുംബത്തിന്റെ പേര് പറയാതെ മോദി ആരോപണമുന്നയിച്ചത്. ആസാദ് ഹിന്ദ് ഫൗജിന്റെ (ഇന്ത്യൻ നാഷണൽ ആർമി) 75-ാം വാർഷികത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനു പിന്നാലെ സർദാർ പട്ടേൽ, നേതാജി എന്നിവരുടെ ഉപദേശങ്ങൾ ഇന്ത്യക്കു ലഭിച്ചിരുന്നെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടീഷുകാരുടെ കണ്ണുകളിലൂടെയാണു നാം പലതും കണ്ടത്.
വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഈ നയങ്ങൾ ഇന്നും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എല്ലാം വിദേശികളുടെ കണ്ണിലൂടെ നോക്കിക്കാണേണ്ടെന്നാണ് നേതാജി ഇന്ത്യയെ പഠിപ്പിച്ചത്.
ആ മാറ്റങ്ങൾക്കാണു തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, പ്രധാനമന്ത്രിയുടെ വാദം നേതാജിയുടെ പാരന്പര്യം തട്ടിയെടുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗണെന്നു കോണ്ഗ്രസ് ആരോപിച്ചു.
രാജ്യത്തിന്റെ ചരിത്രം തെറ്റായി എഴുതാനുള്ള കാവിരാഷ്ട്രീയത്തിന്റെ അജൻഡയാണ് ഇതിനു പിന്നിലെന്നും നേതാജിയും സർദാർ പട്ടേലും നെഹ്റുവുമായി ശത്രുതയിലായിരുന്നെന്നു വരുത്തി ത്തീർക്കാൻ ശ്രമിക്കുകയാണെന്നും കോണ്ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. ആർഎസ്എസിനെയും ഹിന്ദു മഹാസഭയെയും പൂർണമായി എതിർത്തിരുന്ന നേതാജിയെയും പട്ടേലിനെയും കൂട്ടുപിടിച്ച് അവരുടെ പാരന്പര്യം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർദാർ വല്ലഭായ് പട്ടേൽ, ബി.ആർ. അംബേദ്കർ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞാണ് നെഹ്റു- ഗാന്ധി കുടുംബത്തിന്റെ പേര് പറയാതെ മോദി ആരോപണമുന്നയിച്ചത്. ആസാദ് ഹിന്ദ് ഫൗജിന്റെ (ഇന്ത്യൻ നാഷണൽ ആർമി) 75-ാം വാർഷികത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനു പിന്നാലെ സർദാർ പട്ടേൽ, നേതാജി എന്നിവരുടെ ഉപദേശങ്ങൾ ഇന്ത്യക്കു ലഭിച്ചിരുന്നെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടീഷുകാരുടെ കണ്ണുകളിലൂടെയാണു നാം പലതും കണ്ടത്.
വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഈ നയങ്ങൾ ഇന്നും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എല്ലാം വിദേശികളുടെ കണ്ണിലൂടെ നോക്കിക്കാണേണ്ടെന്നാണ് നേതാജി ഇന്ത്യയെ പഠിപ്പിച്ചത്.
ആ മാറ്റങ്ങൾക്കാണു തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, പ്രധാനമന്ത്രിയുടെ വാദം നേതാജിയുടെ പാരന്പര്യം തട്ടിയെടുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗണെന്നു കോണ്ഗ്രസ് ആരോപിച്ചു.
രാജ്യത്തിന്റെ ചരിത്രം തെറ്റായി എഴുതാനുള്ള കാവിരാഷ്ട്രീയത്തിന്റെ അജൻഡയാണ് ഇതിനു പിന്നിലെന്നും നേതാജിയും സർദാർ പട്ടേലും നെഹ്റുവുമായി ശത്രുതയിലായിരുന്നെന്നു വരുത്തി ത്തീർക്കാൻ ശ്രമിക്കുകയാണെന്നും കോണ്ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. ആർഎസ്എസിനെയും ഹിന്ദു മഹാസഭയെയും പൂർണമായി എതിർത്തിരുന്ന നേതാജിയെയും പട്ടേലിനെയും കൂട്ടുപിടിച്ച് അവരുടെ പാരന്പര്യം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.