ന്യൂഡൽഹി: സിബിഐ ഡയറക്ടർമാർ തമ്മിലുള്ള പോര് കേന്ദ്ര സർക്കാർ നിരീക്ഷിച്ചുകൊണ്ടിരിക്കേ, അഴിമതിക്കേസിൽ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരേ കേസെടുത്തു സിബിഐ. അസ്താന അന്വേഷിക്കുന്ന കള്ളപ്പണക്കേ സിൽ കുറ്റാരോപിതനായ വ്യവസായി മോയിൻ ഖുറേഷിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് അസ്താനയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ, ഇത് സിബിഐ ഡയറക്ടർ അലോക് വർമയുടെ പ്രതികാര നടപടിയാണെന്നു വിമർശിച്ചു രംഗത്തെത്തിയ രാകേഷ് അസ്താന, അലോക് വർമയ്ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചു. മാംസവ്യാപാരിയായ മോയിൻ ഖുറേഷിക്കെതിരായ കള്ളപ്പണക്കേസിൽ പേരു പരാമർശിക്കാതിരിക്കാൻ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണു സിബിഐയുടെ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരേയുള്ള ആരോപണം. ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
2017 ഡിസംബർ മുതൽ പത്തു മാസത്തിനിടെ പല തവണകളായി കൈക്കൂലി നൽകിയെന്നും പരാതിയിൽ പറയുന്നു. സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കൊപ്പം ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സ്പെഷൽ ഡയറക്ടർ സമന്ത് കുമാർ ഗോയലിന്റെ പേരും എഫ്ഐആറിലുണ്ട്.
എന്നാൽ, തനിക്കെതിരേ സിബിഐയിലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും ചില ഉന്നതർ നടത്തിയ ഗൂഢാലോചനയാണു സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നു രാകേഷ് അസ്താന കേന്ദ്ര സർക്കാരിനയച്ച കത്തിൽ ആരോപിക്കുന്നു.
മോയിൻ ഖുറേഷിക്കെതിരായ കേസിൽ സിബിഐ മേധാവി അലോക് വർമയാണ് രണ്ടു കോടി കൈക്കൂലി വാങ്ങിയതെന്നും പറയുന്നു. ഇതുകൂടാതെ സിബിഐയിൽ നടക്കുന്ന ഗുരുതരമായ കൃത്യവിലോപങ്ങളുടെ പത്തു വിവരങ്ങളും അസ്താന കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, അലോക് വർമയ്ക്കെതിരേ രാകേഷ് അസ്താന നൽകിയ പരാതിയേക്കുറിച്ചു പരിശോധിക്കാൻ കേന്ദ്രസർക്കാർ മുഖ്യ വിജിലൻസ് കമ്മീഷനു നിർദേശം നൽകിയിരുന്നു. അലോക് വർമ അടിസ്ഥാനമില്ലാത്തതും വേണ്ട ത്ര പരിശോധനയില്ലാത്തതുമായ വിവരങ്ങളുമായി തന്റെ അന്വേഷണത്തിൽ ഇടപെടുകയും പദവിയെ അവഹേളിക്കുകയും ചെയ്യുന്നെന്നായിരുന്നു അസ്താനയുടെ പരാതി. ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച റെയ്ഡിനിടെ അതു നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അസ്താന ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അസ്താനയുടെ ആരോപണങ്ങൾ അലോക് വർമയ്ക്കെതിരേ മെനഞ്ഞുണ്ടാക്കിയതാണെന്നും നുണകളുടെ കൂന്പാരമാണെന്നും സിബിഐ ഡയറക്ടറുമായി അടുപ്പമുള്ളവർ വിശദീകരിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള രാകേഷ് അസ്താനയെ സിബിഐ സ്പെഷൽ ഡയറക്ടറായി നിയമിച്ചതു വിവാദത്തിനിടയാക്കിയിരുന്നു.
എന്നാൽ, ഇത് സിബിഐ ഡയറക്ടർ അലോക് വർമയുടെ പ്രതികാര നടപടിയാണെന്നു വിമർശിച്ചു രംഗത്തെത്തിയ രാകേഷ് അസ്താന, അലോക് വർമയ്ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചു. മാംസവ്യാപാരിയായ മോയിൻ ഖുറേഷിക്കെതിരായ കള്ളപ്പണക്കേസിൽ പേരു പരാമർശിക്കാതിരിക്കാൻ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണു സിബിഐയുടെ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരേയുള്ള ആരോപണം. ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
2017 ഡിസംബർ മുതൽ പത്തു മാസത്തിനിടെ പല തവണകളായി കൈക്കൂലി നൽകിയെന്നും പരാതിയിൽ പറയുന്നു. സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കൊപ്പം ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സ്പെഷൽ ഡയറക്ടർ സമന്ത് കുമാർ ഗോയലിന്റെ പേരും എഫ്ഐആറിലുണ്ട്.
എന്നാൽ, തനിക്കെതിരേ സിബിഐയിലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും ചില ഉന്നതർ നടത്തിയ ഗൂഢാലോചനയാണു സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നു രാകേഷ് അസ്താന കേന്ദ്ര സർക്കാരിനയച്ച കത്തിൽ ആരോപിക്കുന്നു.
മോയിൻ ഖുറേഷിക്കെതിരായ കേസിൽ സിബിഐ മേധാവി അലോക് വർമയാണ് രണ്ടു കോടി കൈക്കൂലി വാങ്ങിയതെന്നും പറയുന്നു. ഇതുകൂടാതെ സിബിഐയിൽ നടക്കുന്ന ഗുരുതരമായ കൃത്യവിലോപങ്ങളുടെ പത്തു വിവരങ്ങളും അസ്താന കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, അലോക് വർമയ്ക്കെതിരേ രാകേഷ് അസ്താന നൽകിയ പരാതിയേക്കുറിച്ചു പരിശോധിക്കാൻ കേന്ദ്രസർക്കാർ മുഖ്യ വിജിലൻസ് കമ്മീഷനു നിർദേശം നൽകിയിരുന്നു. അലോക് വർമ അടിസ്ഥാനമില്ലാത്തതും വേണ്ട ത്ര പരിശോധനയില്ലാത്തതുമായ വിവരങ്ങളുമായി തന്റെ അന്വേഷണത്തിൽ ഇടപെടുകയും പദവിയെ അവഹേളിക്കുകയും ചെയ്യുന്നെന്നായിരുന്നു അസ്താനയുടെ പരാതി. ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച റെയ്ഡിനിടെ അതു നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അസ്താന ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അസ്താനയുടെ ആരോപണങ്ങൾ അലോക് വർമയ്ക്കെതിരേ മെനഞ്ഞുണ്ടാക്കിയതാണെന്നും നുണകളുടെ കൂന്പാരമാണെന്നും സിബിഐ ഡയറക്ടറുമായി അടുപ്പമുള്ളവർ വിശദീകരിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള രാകേഷ് അസ്താനയെ സിബിഐ സ്പെഷൽ ഡയറക്ടറായി നിയമിച്ചതു വിവാദത്തിനിടയാക്കിയിരുന്നു.