ന്യൂഡൽഹി: മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിന് ഇന്ത്യ വേദിയാകും. ഡിസംബറിലാണു സമ്മേളനം. തീയതി പ്രഖ്യാപിച്ചിട്ടില്ല. നൂറു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. അമ്മയുടെയും നവജാതശിശുവിന്റെയും കുട്ടികളുടെയും ആരോഗ്യപരിപാലനം എന്ന ലക്ഷ്യത്തിലൂന്നിയുള്ള നൂനത പദ്ധതികൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. ആരോഗ്യ- കുടുംബക്ഷേമമന്ത്രാലയം ചർച്ചകൾക്കു നേതൃത്വം നല്കുമെന്നു യുനിസെഫ് ചീഫ് ഓഫ് ഹെൽത്ത് ഗഗൻ ഗുപ്ത പറഞ്ഞു. അഞ്ചുവയസിൽ താഴെയുള്ള ശിശുക്കളുടെ മരണനിരക്ക് 30 ശതമാനം കുറഞ്ഞുവെന്നും മാതൃസംരക്ഷണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്നും ഗഗൻ ഗുപ്ത പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. അമ്മയുടെയും നവജാതശിശുവിന്റെയും കുട്ടികളുടെയും ആരോഗ്യപരിപാലനം എന്ന ലക്ഷ്യത്തിലൂന്നിയുള്ള നൂനത പദ്ധതികൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. ആരോഗ്യ- കുടുംബക്ഷേമമന്ത്രാലയം ചർച്ചകൾക്കു നേതൃത്വം നല്കുമെന്നു യുനിസെഫ് ചീഫ് ഓഫ് ഹെൽത്ത് ഗഗൻ ഗുപ്ത പറഞ്ഞു. അഞ്ചുവയസിൽ താഴെയുള്ള ശിശുക്കളുടെ മരണനിരക്ക് 30 ശതമാനം കുറഞ്ഞുവെന്നും മാതൃസംരക്ഷണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്നും ഗഗൻ ഗുപ്ത പറഞ്ഞു.