ന്യൂഡൽഹി: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കുമെന്നും കോൺഗ്രസുമായി സഖ്യമുണ്ടാകാൻ സാധ്യതയില്ലെന്നും ഗോണ്ട്വാന ഗണതന്ത്ര പാർട്ടി(ജിജിപി). പാർട്ടി അധ്യക്ഷൻ ഹീരാ സിംഗ് മാർക്കം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഖ്യചർച്ചയിൽ കോൺഗ്രസ് ചാഞ്ചാട്ടം നടത്തുകയാണെന്നു ഹീരാ സിംഗ് ആരോപിച്ചു.
ഛത്തീസ്ഗഡിൽ ജിജിപി 60 സീറ്റിലും സമാജ്വാദി പാർട്ടി 18 സീറ്റിലും മത്സരിക്കും. മധ്യപ്രദേശിൽ ജിജിപി 70 സീറ്റിലും എസ്പി 50 സീറ്റിലുമാണു മത്സരിക്കുക. തെക്കൻ മധ്യപ്രദേശിലെ സീറ്റുകളിലാണു ജിജിപി മത്സരിക്കുക. യുപിയോടു ചേർന്ന വടക്കൻ മധ്യപ്രദേശിൽ സമാജ് വാദി പാർട്ടി മത്സരിക്കും. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ആദിവാസി മേഖലകളിൽ ജിജിപിക്ക് കാര്യമായ സ്വാധീനമുണ്ട്.
ഛത്തീസ്ഗഡിൽ ജിജിപി 60 സീറ്റിലും സമാജ്വാദി പാർട്ടി 18 സീറ്റിലും മത്സരിക്കും. മധ്യപ്രദേശിൽ ജിജിപി 70 സീറ്റിലും എസ്പി 50 സീറ്റിലുമാണു മത്സരിക്കുക. തെക്കൻ മധ്യപ്രദേശിലെ സീറ്റുകളിലാണു ജിജിപി മത്സരിക്കുക. യുപിയോടു ചേർന്ന വടക്കൻ മധ്യപ്രദേശിൽ സമാജ് വാദി പാർട്ടി മത്സരിക്കും. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ആദിവാസി മേഖലകളിൽ ജിജിപിക്ക് കാര്യമായ സ്വാധീനമുണ്ട്.