ഡെറാഡൂൺ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി എൻ.ഡി. തിവാരി ഇനി ഓർമയിൽ. ഇന്നലെ ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ ചിത്രശിലാ ഘട്ടിൽ തിവാരിയുടെ സംസ്കാരം നടത്തി. മകൻ രോഹിത് ശേഖർ തിവാരി ചിതയ്ക്കു തീ കൊളുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തുൾപ്പെടെയുള്ള നേതാക്കളും നൂറുകണക്കിനു പാർട്ടിപ്രവർത്തകരും തിവാരിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. 1925 ഒക്ടോബർ 18നു ജനിച്ച തിവാരി 93-ാം ജന്മദിനത്തിലാണു മരിച്ചത്.