അബുദാബി: കേന്ദത്തിനെതിരേ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരന്തത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനു നിരവധി വിദേശരാജ്യങ്ങളുടെ സഹായം വരുന്നുണ്ടെങ്കിൽ അതു സ്വീകരിക്കുന്നതു നിഷേധിക്കുന്ന കേന്ദ്ര നയം കേരളം നന്നാവേണ്ടെന്നു കരുതിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിക്കു സഹായം തേടി ഷാർജയിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയദുരന്തം തങ്ങളുടെ പ്രദേശത്തിനേറ്റ ദുരന്തമായി ഉൾക്കൊണ്ടാണു പല രാഷ്ട്രങ്ങളും കേരളത്തെ സഹായിക്കാൻ തയാറായി വന്നിട്ടുള്ളത്. കേന്ദ്ര നയം കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തെ തകർക്കാനാണു കേന്ദ്രസർക്കാർ ശ്രമം. കേരളത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നതു കേന്ദ്രസർക്കാർ തടയുന്നു. കേരളത്തിനു മുന്നോട്ടുപോകാനുള്ള അവസരമാണു നിഷേധിക്കുന്നത്. ഇതിനെതിരേ മലയാളിയുടെ അഭിമാനബോധം ഉയർന്നുവരികതന്നെ ചെയ്യും.
കേന്ദ്രസർക്കാരിന്റേതു മുട്ടാപ്പോക്ക് നയമാണ്. ഇത് ഒരു ജനതയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ഒരു ജനതയുടെ ഭാവിയെയാണു കേന്ദ്രസർക്കാർ തടയുന്നത്. എന്നാൽ, ആരു തകർക്കാൻ ശ്രമിച്ചാലും കേരളത്തിനു മുന്നോട്ടുപോയേ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയദുരന്തം തങ്ങളുടെ പ്രദേശത്തിനേറ്റ ദുരന്തമായി ഉൾക്കൊണ്ടാണു പല രാഷ്ട്രങ്ങളും കേരളത്തെ സഹായിക്കാൻ തയാറായി വന്നിട്ടുള്ളത്. കേന്ദ്ര നയം കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തെ തകർക്കാനാണു കേന്ദ്രസർക്കാർ ശ്രമം. കേരളത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നതു കേന്ദ്രസർക്കാർ തടയുന്നു. കേരളത്തിനു മുന്നോട്ടുപോകാനുള്ള അവസരമാണു നിഷേധിക്കുന്നത്. ഇതിനെതിരേ മലയാളിയുടെ അഭിമാനബോധം ഉയർന്നുവരികതന്നെ ചെയ്യും.
കേന്ദ്രസർക്കാരിന്റേതു മുട്ടാപ്പോക്ക് നയമാണ്. ഇത് ഒരു ജനതയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ഒരു ജനതയുടെ ഭാവിയെയാണു കേന്ദ്രസർക്കാർ തടയുന്നത്. എന്നാൽ, ആരു തകർക്കാൻ ശ്രമിച്ചാലും കേരളത്തിനു മുന്നോട്ടുപോയേ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.