ലണ്ടൻ: രണ്ടാമതൊരു ഹിതപരിശോധന കൂടി നടത്തിയിട്ടേ ബ്രെക്സിറ്റ് നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് ലണ്ടനിൽ ഇന്നലെ നടത്തിയ പ്രകടനത്തിൽ 700,000 പേർ പങ്കെടുത്തു. അങ്ങേയറ്റം ഒരു ലക്ഷം പേരെ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളവെന്ന് ലണ്ടൻ മുനിസിപ്പൽ പോലീസ് പറഞ്ഞു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് വിൻസ് കേബിൾ, മേയർ സാദിക് ഖാൻ, ഗ്രീൻ പാർട്ടിയുടെ മുൻ നേതാവ് കരോളിൻ ലൂക്കാസ് തുടങ്ങിയവർ മുൻനിരയിലുണ്ടായിരുന്നു.