ന്യൂഡൽഹി: രഹ്ന ഫാത്തിമയെന്ന യുവതിയെ ശബരിമലയിലെത്തിച്ചു സംസ്ഥാനസർക്കാരും സിപിഎമ്മും വർഗീയ കലാപത്തിന് ആസൂത്രിത നീക്കം നടത്തിയെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു.
രഹ്ന ഫാത്തിമയെന്ന മുസ്ലീം യുവതിയെത്തിയതു സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രേരണയിലാണ്. യുവതി ദർശനം നടത്തിയാൽ വടക്കൻ മലബാറിൽ പള്ളികൾ ആക്രമിക്കാൻ ഡിവൈഎഫ്ഐക്കാരെ സിപിഎം സജ്ജമാക്കിയിരുന്നു. ഭക്തർ പ്രതിഷേധിച്ചതിനാലാണ് പ്രവേശനം നടക്കാതിരുന്നത്. ഇതോടെ കലാപനീക്കം പൊളിയുകയായിരുന്നു.
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വിഷയമാണ് ശബരിമലയിലേത്. അത് ഹിന്ദു മുസ്ലീം വിഷയമാക്കി തീർക്കാൻ ശ്രമിക്കുന്നതിനു തെളിവാണ് ബാബ്റി മസ്ജിദ് വിഷയം പരാമർശിച്ചുള്ള ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎം സർക്കാർ സൃഷ്ടിച്ച ദുരന്തമായിരുന്നു പ്രളയം. അന്ന് ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു. ശബരിമല പ്രശ്നങ്ങളും അവർ സൃഷ്ടിച്ചതാണ്. ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും സിപിഎം ഒറ്റപ്പെട്ടുനിൽക്കുകയാണെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പി.കെ കൃഷ്ണദാസ് പറഞ്ഞു.
ആചാര സംരക്ഷണത്തിനുവേണ്ടി ഏതറ്റം വരെയും ബിജെപി പോകും. അടുത്ത ദിവസങ്ങളിൽ ഇതേ നിലപാടുമായി പോയാൽ സർക്കാരിന് അത് ബോധ്യപ്പെടുമെന്നും കൃഷ്ണദാസ് മുന്നറിയിപ്പു നൽകി.
രഹ്ന ഫാത്തിമയെന്ന മുസ്ലീം യുവതിയെത്തിയതു സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രേരണയിലാണ്. യുവതി ദർശനം നടത്തിയാൽ വടക്കൻ മലബാറിൽ പള്ളികൾ ആക്രമിക്കാൻ ഡിവൈഎഫ്ഐക്കാരെ സിപിഎം സജ്ജമാക്കിയിരുന്നു. ഭക്തർ പ്രതിഷേധിച്ചതിനാലാണ് പ്രവേശനം നടക്കാതിരുന്നത്. ഇതോടെ കലാപനീക്കം പൊളിയുകയായിരുന്നു.
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വിഷയമാണ് ശബരിമലയിലേത്. അത് ഹിന്ദു മുസ്ലീം വിഷയമാക്കി തീർക്കാൻ ശ്രമിക്കുന്നതിനു തെളിവാണ് ബാബ്റി മസ്ജിദ് വിഷയം പരാമർശിച്ചുള്ള ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎം സർക്കാർ സൃഷ്ടിച്ച ദുരന്തമായിരുന്നു പ്രളയം. അന്ന് ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു. ശബരിമല പ്രശ്നങ്ങളും അവർ സൃഷ്ടിച്ചതാണ്. ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും സിപിഎം ഒറ്റപ്പെട്ടുനിൽക്കുകയാണെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പി.കെ കൃഷ്ണദാസ് പറഞ്ഞു.
ആചാര സംരക്ഷണത്തിനുവേണ്ടി ഏതറ്റം വരെയും ബിജെപി പോകും. അടുത്ത ദിവസങ്ങളിൽ ഇതേ നിലപാടുമായി പോയാൽ സർക്കാരിന് അത് ബോധ്യപ്പെടുമെന്നും കൃഷ്ണദാസ് മുന്നറിയിപ്പു നൽകി.