ന്യൂഡല്‍ഹി: ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സൂരജ്കുണ്ഡിനു സമീപം നാലു മലയാളി സഹോദരങ്ങള്‍ മരിച്ച നിലയില്‍. ദയാല്‍ബാഗ് സി-31ലെ അഗര്‍വാള്‍ സൊസൈറ്റിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന മീന മാത്യു(42), ബീന മാത്യു (40), ജയ മാത്യു (39), പ്രദീപ് മാത്യു (37) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബുദ്ധിമുട്ടാണ് മരണത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇതിലേക്ക് സൂചന നല്കുന്ന ആത്മഹത്യക്കുറിപ്പു പോലീസ് കണ്ടെടുത്തു. ഇതു വ്യാഴാഴ്ച എഴുതിയതാണെന്ന് കരുതുന്നു. 20 വര്‍ഷമായി ഫരീദാബാദില്‍ താമസിച്ചിരുന്ന കുടുംബം മൂന്നു മാസം മുന്‍പാണു സൂരജ്കുണ്ഡിലേക്കു മാറിയത്. പിതാവ് മലയാളിയായ ജെ.ജെ. മാത്യുവാണെന്നും അമ്മ ഉത്തരേന്ത്യന്‍ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. ജെ.ജെ.മാത്യു ആറു മാസം മുമ്പു മരിച്ചു. രണ്ടു മാസം മുമ്പ് അമ്മയും മരിച്ചു.
അഞ്ചു മക്കളില്‍ ഇളയ സഹോദരൻ നേരത്തെ മരിച്ചു. ഹരിയാന സര്‍ക്കാരില്‍ ജീവനക്കാരായിരുന്നു മാതാപിതാക്കള്‍. പൂര്‍ണമായും അവരുടെ ആശ്രയത്തിലായിരുന്നു മക്കളെല്ലാം ജീവിച്ചിരുന്നതെന്നും പറയപ്പെടുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലുമായിരുന്നു സഹോദരങ്ങളെന്നാണു വിവരം. സഹോദരങ്ങളില്‍ ചിലര്‍ രോഗബാധിതരായിരുന്നുവെന്നും സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും പറയുന്നു.
ആത്മഹത്യാക്കുറിപ്പില്‍ തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. തങ്ങളുടെ മൃതദേഹങ്ങള്‍ ബുറാഡി സെമിത്തേരിയില്‍ സംസ്കരിക്കണമെന്നും എഴുതിവച്ചിട്ടുണ്ട്. നാലു പേരും അവിവാഹിതരാണ്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബികെഎസ് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും.
സാമ്പത്തിക ബുദ്ധിമുട്ടാണ് മരണത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇതിലേക്ക് സൂചന നല്കുന്ന ആത്മഹത്യക്കുറിപ്പു പോലീസ് കണ്ടെടുത്തു. ഇതു വ്യാഴാഴ്ച എഴുതിയതാണെന്ന് കരുതുന്നു. 20 വര്‍ഷമായി ഫരീദാബാദില്‍ താമസിച്ചിരുന്ന കുടുംബം മൂന്നു മാസം മുന്‍പാണു സൂരജ്കുണ്ഡിലേക്കു മാറിയത്. പിതാവ് മലയാളിയായ ജെ.ജെ. മാത്യുവാണെന്നും അമ്മ ഉത്തരേന്ത്യന്‍ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. ജെ.ജെ.മാത്യു ആറു മാസം മുമ്പു മരിച്ചു. രണ്ടു മാസം മുമ്പ് അമ്മയും മരിച്ചു.
അഞ്ചു മക്കളില്‍ ഇളയ സഹോദരൻ നേരത്തെ മരിച്ചു. ഹരിയാന സര്‍ക്കാരില്‍ ജീവനക്കാരായിരുന്നു മാതാപിതാക്കള്‍. പൂര്‍ണമായും അവരുടെ ആശ്രയത്തിലായിരുന്നു മക്കളെല്ലാം ജീവിച്ചിരുന്നതെന്നും പറയപ്പെടുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലുമായിരുന്നു സഹോദരങ്ങളെന്നാണു വിവരം. സഹോദരങ്ങളില്‍ ചിലര്‍ രോഗബാധിതരായിരുന്നുവെന്നും സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും പറയുന്നു.
ആത്മഹത്യാക്കുറിപ്പില്‍ തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. തങ്ങളുടെ മൃതദേഹങ്ങള്‍ ബുറാഡി സെമിത്തേരിയില്‍ സംസ്കരിക്കണമെന്നും എഴുതിവച്ചിട്ടുണ്ട്. നാലു പേരും അവിവാഹിതരാണ്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബികെഎസ് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും.