ഭുവനേശ്വർ: ഒഡീഷയിൽ നാശം വിതച്ച തിത്ത്ലി ചുഴലിക്കാറ്റിലും പ്രളയത്തിലും മരണം 61 ആയി. ശനിയാഴ്ച മാത്രം നാലു പേർ മരിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ 17 ജില്ലകളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചതെന്നു ചീഫ് സെക്രട്ടറി എ.പി. പതി അറിയിച്ചു. ചുഴലിക്കാറ്റും പ്രളയവും വിതച്ച കെടുതിയുടെ പ്രാഥമിക റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചു. 1,000 കോടി രൂപ ഇടക്കാല ആശ്വാസമാക്കി അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
61 പേർ മരിച്ചതിൽ മൂന്നു പേർ ആന്ധ്രപ്രദേശിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. ഒഡീഷ തീരത്ത് മത്സ്യബന്ധനം നടത്തുന്പോഴാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ദുരന്തത്തിൽ 57,000 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ദുരന്തബാധിത കുടുംബങ്ങൾക്കും അരിയും അത്യാവശ്യ ധനസഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 17 ജില്ലകളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചതെന്നു ചീഫ് സെക്രട്ടറി എ.പി. പതി അറിയിച്ചു. ചുഴലിക്കാറ്റും പ്രളയവും വിതച്ച കെടുതിയുടെ പ്രാഥമിക റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചു. 1,000 കോടി രൂപ ഇടക്കാല ആശ്വാസമാക്കി അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
61 പേർ മരിച്ചതിൽ മൂന്നു പേർ ആന്ധ്രപ്രദേശിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. ഒഡീഷ തീരത്ത് മത്സ്യബന്ധനം നടത്തുന്പോഴാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ദുരന്തത്തിൽ 57,000 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ദുരന്തബാധിത കുടുംബങ്ങൾക്കും അരിയും അത്യാവശ്യ ധനസഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.