ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദർശിക്കുന്ന ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ശ്രീലങ്കയിലെ വികസന പദ്ധതികളും ചർച്ചയായി.
നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായും വിക്രമസിംഗെ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വിജയകരമായിരുന്നെന്നും നേതാക്കൾ ട്വിറ്ററിലൂടെ അറിയിച്ചു.
ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും മുൻ ഡിഫൻസ് സെക്രട്ടറിയെയും വധിക്കാൻ ഇന്ത്യ പദ്ധതിയിട്ടെന്ന വാർത്ത പുറത്തുവന്നു രണ്ടു ദിവസത്തിനു ശേഷമാണ് ലങ്കൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ബുധനാഴ്ച മോദിയും സിരിസേയും ടെലിഫോണിൽ സംസാരിച്ചിരുന്നു.
നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായും വിക്രമസിംഗെ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വിജയകരമായിരുന്നെന്നും നേതാക്കൾ ട്വിറ്ററിലൂടെ അറിയിച്ചു.
ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും മുൻ ഡിഫൻസ് സെക്രട്ടറിയെയും വധിക്കാൻ ഇന്ത്യ പദ്ധതിയിട്ടെന്ന വാർത്ത പുറത്തുവന്നു രണ്ടു ദിവസത്തിനു ശേഷമാണ് ലങ്കൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ബുധനാഴ്ച മോദിയും സിരിസേയും ടെലിഫോണിൽ സംസാരിച്ചിരുന്നു.