ലക്നോ: മുതിർന്ന കോൺഗ്രസ് നേതാവ് നാരായൺ ദത്ത് തിവാരിയുടെ (93) സംസ്കാരം ഇന്നു നൈനിറ്റാളിലെ ചിത്രശിലാ ഗട്ടിൽ നടക്കും. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കത്ഗോഡം ഗസ്റ്റ്ഹൗസിൽ നിവരധിപ്പേരെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
യുപി വിധാൻ ഭവനിൽ പൊതുദർശനത്തിനു വച്ച തിവാരിയുടെ മൃതദേഹത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കം വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തി. ജന്മദിനമായ വ്യാഴാഴ്ച വൈകിട്ട് നാലിന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തിവാരിയുടെ അന്ത്യം. സെപ്റ്റംബര്‍ അവസാനം മുതല്‍ ചികിത്സയിലായിരുന്നു.
രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന ആള് എന്ന റിക്കാര്‍ഡാണ് തിവാരിയുടെ പേരിലുള്ളത്.
മൂന്നു തവണ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന തിവാരി (1976-77, 1984-85, 1988-89), ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോള്‍ (2002-2007) അവിടെയും മുഖ്യമന്ത്രിയായി.
ഇന്ദിരാ ഗാന്ധിയുമായി അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. 1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ധനകാര്യം, വിദേശകാര്യം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇടക്കാലത്ത് കോണ്‍ഗ്രസില്‍ നിന്നകന്ന അദ്ദേഹം അര്ജുന് സിംഗുമായി ചേര്‍ന്ന് തിവാരി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കു രൂപം നല്‍കിയെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
യുപി വിധാൻ ഭവനിൽ പൊതുദർശനത്തിനു വച്ച തിവാരിയുടെ മൃതദേഹത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കം വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തി. ജന്മദിനമായ വ്യാഴാഴ്ച വൈകിട്ട് നാലിന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തിവാരിയുടെ അന്ത്യം. സെപ്റ്റംബര്‍ അവസാനം മുതല്‍ ചികിത്സയിലായിരുന്നു.
രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന ആള് എന്ന റിക്കാര്‍ഡാണ് തിവാരിയുടെ പേരിലുള്ളത്.
മൂന്നു തവണ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന തിവാരി (1976-77, 1984-85, 1988-89), ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോള്‍ (2002-2007) അവിടെയും മുഖ്യമന്ത്രിയായി.
ഇന്ദിരാ ഗാന്ധിയുമായി അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. 1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ധനകാര്യം, വിദേശകാര്യം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇടക്കാലത്ത് കോണ്‍ഗ്രസില്‍ നിന്നകന്ന അദ്ദേഹം അര്ജുന് സിംഗുമായി ചേര്‍ന്ന് തിവാരി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കു രൂപം നല്‍കിയെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.