അമൃത്സർ: പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്കു ട്രെയിൻ പാഞ്ഞുകയറി 58 പേർ മരിച്ചു. 72 പേർക്ക് പരിക്കേറ്റു. ദസറയുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നതു കണ്ടുകൊണ്ടു പാളത്തിൽ കൂട്ടംകൂടി നിന്നവർക്കിടയിലേക്കാണു ട്രെയിൻ പാഞ്ഞുകയറിയത്. റെയിൽവേ ട്രാക്കിനു സമീപമായിരുന്നു രാവണന്റെ കോലം കത്തിച്ചത്.
പടക്കംപൊട്ടുന്ന ശബ്ദം കാരണം ട്രെയിൻ വന്നത് ആർക്കും അറിയാൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം 6.45ന് അമൃത്സറിനടുത്ത് ജോദ ഫടക്കിലായിരുന്നു അപകടം. ജലന്ധറിൽനിന്ന് അമൃത്സറിലേക്കു പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. രാവണദഹനം കാണാൻ അഞ്ഞൂറോളം പേരാണു സ്ഥലത്തുണ്ടായിരുന്നത്.
എതിർദിശയിൽനിന്നു രണ്ടു ട്രെയിനുകൾ ഒരേ സമയം വന്നതുകൊണ്ട് ജനത്തിനു രക്ഷപ്പെടാൻ കുറച്ചുസമയം മാത്രമാണു ലഭിച്ചത്. ഇതാണു മരണസംഖ്യ കൂട്ടിയത്. പഞ്ചാബ് മന്ത്രി നവജ്യോത് സിദ്ദുവിന്റെ ഭാര്യ ഡോ. നവജ്യോത് കൗർ ആയിരുന്നു ദസറ ആഘോഷത്തിന്റെ മുഖ്യാതിഥി. സ്ഥലത്തെ എംഎൽഎയാണു നവജ്യോത് കൗർ സിദ്ദു. ഇവർക്കെതിരേ ജനം മുദ്രാവാക്യം മുഴക്കി.
അമേരിക്കയിലായിരുന്ന റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പരിപാടികൾ റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങി.
പടക്കംപൊട്ടുന്ന ശബ്ദം കാരണം ട്രെയിൻ വന്നത് ആർക്കും അറിയാൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം 6.45ന് അമൃത്സറിനടുത്ത് ജോദ ഫടക്കിലായിരുന്നു അപകടം. ജലന്ധറിൽനിന്ന് അമൃത്സറിലേക്കു പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. രാവണദഹനം കാണാൻ അഞ്ഞൂറോളം പേരാണു സ്ഥലത്തുണ്ടായിരുന്നത്.
എതിർദിശയിൽനിന്നു രണ്ടു ട്രെയിനുകൾ ഒരേ സമയം വന്നതുകൊണ്ട് ജനത്തിനു രക്ഷപ്പെടാൻ കുറച്ചുസമയം മാത്രമാണു ലഭിച്ചത്. ഇതാണു മരണസംഖ്യ കൂട്ടിയത്. പഞ്ചാബ് മന്ത്രി നവജ്യോത് സിദ്ദുവിന്റെ ഭാര്യ ഡോ. നവജ്യോത് കൗർ ആയിരുന്നു ദസറ ആഘോഷത്തിന്റെ മുഖ്യാതിഥി. സ്ഥലത്തെ എംഎൽഎയാണു നവജ്യോത് കൗർ സിദ്ദു. ഇവർക്കെതിരേ ജനം മുദ്രാവാക്യം മുഴക്കി.
അമേരിക്കയിലായിരുന്ന റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പരിപാടികൾ റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങി.