ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കോണ്‍ഗ്രസ് തീവ്ര സമരമുഖത്തേക്കു നീങ്ങേണ്ടതില്ലെന്നു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം. ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പാർട്ടിയുടെ കൊടിപിടിച്ചുളള സമരവും വേണ്ട.
പ്രകോപനപരമായ സമരം നടത്തരുതെന്നും രാഹുൽ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. പ്രത്യക്ഷ സമരത്തിലേക്ക് പാർട്ടി കടക്കുന്നത് ദേശീയ തലത്തിൽ പാർട്ടി സ്വീകരിച്ചിരിക്കുന്ന നയത്തിനു വിരുദ്ധമാണെന്നു രാഹുൽ ഗാന്ധി നേതാക്കളെ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. നേതാക്കൾ പ്രകോപനപരമായ ഒരു സമര രീതിയും സ്വീകരിക്കരുത്. ഇത്തരത്തിൽ കർശന നിർദേശമാണ് നേതാക്കൾക്ക് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. സ്ത്രീവിശ്വാസികളുടെ നിലപാട് മാനിക്കണം.
പക്ഷേ കൊടിപിടിച്ചും പ്രകോപനപരമായും സമരത്തിനിറങ്ങരുത്.ശബരിമല സമരം ബിജെപി ഏറ്റെടുക്കുന്നതു കോണ്‍ഗ്രസിന് തിരിച്ചടിയാകും എന്ന് കെ. സുധാകരൻ അടക്കമുളള നേതാക്കൾ നിലപാട് സ്വീകരിച്ചിരുന്നു.
ഹൈക്കമാൻഡ് അനുവദിച്ചാൽ അഞ്ചു ദിവസത്തെ നിരാഹാര സമരം നടത്തണമെന്നുതുൾപ്പെടെയുള്ള നിർദേശങ്ങൾ കെ.സുധാകരൻ മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രകോപനപരമായ സമരം നടത്തരുതെന്നും രാഹുൽ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. പ്രത്യക്ഷ സമരത്തിലേക്ക് പാർട്ടി കടക്കുന്നത് ദേശീയ തലത്തിൽ പാർട്ടി സ്വീകരിച്ചിരിക്കുന്ന നയത്തിനു വിരുദ്ധമാണെന്നു രാഹുൽ ഗാന്ധി നേതാക്കളെ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. നേതാക്കൾ പ്രകോപനപരമായ ഒരു സമര രീതിയും സ്വീകരിക്കരുത്. ഇത്തരത്തിൽ കർശന നിർദേശമാണ് നേതാക്കൾക്ക് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. സ്ത്രീവിശ്വാസികളുടെ നിലപാട് മാനിക്കണം.
പക്ഷേ കൊടിപിടിച്ചും പ്രകോപനപരമായും സമരത്തിനിറങ്ങരുത്.ശബരിമല സമരം ബിജെപി ഏറ്റെടുക്കുന്നതു കോണ്‍ഗ്രസിന് തിരിച്ചടിയാകും എന്ന് കെ. സുധാകരൻ അടക്കമുളള നേതാക്കൾ നിലപാട് സ്വീകരിച്ചിരുന്നു.
ഹൈക്കമാൻഡ് അനുവദിച്ചാൽ അഞ്ചു ദിവസത്തെ നിരാഹാര സമരം നടത്തണമെന്നുതുൾപ്പെടെയുള്ള നിർദേശങ്ങൾ കെ.സുധാകരൻ മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.